Friday, January 4, 2008

ഞാന്‍ അന്ന


മനസ്സില്‍ ലാഘവത്തോടെ പൂമഴപെയ്തു നില്‍ക്കുമ്പോഴും ഉള്ളില്‍ വികാരങ്ങള്‍ നെടുവീര്‍പ്പുയര്‍ത്തുകയായിരുന്നു. കാരണം അറിയാതെ ഹ്റദയ ബന്ധങ്ങളുടെ വിചാരങ്ങളെ ഞാന്‍ തുടച്ചു നീക്കാന്‍ ശ്രമിച്ചത് എന്നിലെ നിര്‍വ്വികാരതകളുടെ അകത്തളത്തില്‍ വച്ചല്ല.
ഏതാനുമകലെ പൂഴിമണലില്‍ ഞാന്‍ വരച്ചിട്ട, കാണാത്ത സ്വപ്ന നിധിയുടെ കൂമ്പാരം, ഒളിപ്പിച്ചുവച്ച സ്ഥാനം നിര്‍ണ്ണയിക്കാന്‍, ഞാന്‍
പണ്ടേയ്ക്കു പണ്ടേ കുഴിച്ചിട്ട കുഴിയുടെ പുനര്‍ നിര്‍ണ്ണയത്തിനായി, മണലില്‍ ഞാന്‍ വരച്ച രേഖകള്‍ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു...... അവയെ തേടിയായിരുന്നു! അവിടെ വച്ചായിരുന്നു!
ഇങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അന്നേ അറിയാമായിരുന്നില്ലേ? എന്നുള്ളില്‍ ഇരുന്നാരോ എന്നോട് പരിഹാസ പുരസ്സരം ചോദ്യങ്ങളുതിര്‍ക്കുമ്പോഴും, എന്നിലെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം തേടി പോകുവാന്‍ എന്റെ, സ്വയം കുഴിച്ച കുഴികളെ തപ്പിനടക്കുന്നത് ഇന്ന് ശീലമായി തീര്‍ന്നിരിക്കുന്നു.
ഭര്‍ത്താവിന്റെ അടുക്കല്‍ തണുത്തു വിറച്ചു കിടക്കേണ്ടിവരുമ്പോഴുണ്ടാകുന്ന നിര്‍വ്വികാരത, എനിക്കു തോന്നാതിരിക്കാന്‍, ഞാന്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ എന്റെ ശരീരം പുതയ്ക്കാന്‍ ശ്രമിക്കുന്നു. ചൂടു പറ്റി ഉറങ്ങുന്ന പൂച്ചക്കു തുല്യം, ഞാന്‍ അദ്ദേഹത്തിന്റെ അരികില്‍ ചേര്‍ന്നുറങ്ങുന്നു..... ഉണരുന്നു....... എന്നെ തണുപ്പില്‍ നിന്നും, ചൂടില്‍ നിന്നും, ഭയത്തില്‍ നിന്നും രക്ഷിക്കാനുള്ള കഴിവു അദ്ദേഹത്തിനു മാത്രമേയുള്ളു എന്നും ഞാന്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. പുതിയ ഏത് വികാരങ്ങളും എനിക്ക് അപ്രാപ്യമാണ്‌. കാരണം ഞാന്‍ അറിഞ്ഞതും അറിയാന്‍ ശ്രമിച്ചതും, തീരാവ്യഥകളായി എന്നെ അലട്ടാന്‍ ശ്രമിക്കുമ്പോള്‍
ഞാന്‍ തമസ്സിന്റെ പിടിവിടുവിച്ച്, പ്രകാശത്തിലോട്ട് കയറുന്നത് അദ്ദേഹത്തിന്റെ കൈപിടിച്ചു തന്നെയാണ്. ഹ്റദയ ബന്ധങ്ങളെന്നും നമ്മുടെ വിജയവും പരാജയവും ആയിരിക്കും, എങ്കിലും താല്ക്കാലിക സുഖം നല്‍കി തിരിച്ചുപോകാത്ത ബന്ധങ്ങള്‍ പവിത്രങ്ങളായി എന്നുമെന്റെ മനസ്സില്‍ എന്നെ നോക്കി ചിരിക്കുന്നു.എന്നും എപ്പോഴും കണ്ണിറുക്കി തിരിച്ചുപോവുകയും ചെയ്യുന്നു! രാത്രിയിലെ ഏകാന്തതയില്‍ കുഞ്ഞിന്റെ നിഷ്ക്കളങ്കതയോടെ ഉറങ്ങാന്‍ കഴിവുള്ള ഏക വ്യക്തിയും എന്റെ ഭര്‍ത്താവു മാത്രമാണ്. കാരണം അദ്ദേഹത്തിന്റെ മനസ്സില്‍ എന്നോട് കാലുഷ്യമില്ല, പകയില്ല, പ്രതികാരമില്ല, സ്നേഹം മാത്രം! ഹ്റദയം നിറഞ്ഞ സ്നേഹം! വര്‍ഷങ്ങള്‍ക്കു മുമ്പ് കൈപിടിച്ചു കൊണ്ടു വന്ന കൌമാരക്കാരിയുടെ രൂപം ഇന്നും അതേപോലെ...... കുപ്പിവള കിലുക്കം പോലെ..... പൊട്ടിച്ചിരിയായി..... മനസ്സിനു പ്രകാശമായി നില്‍ക്കുന്നു! എന്നെ അറിയുന്ന മനസ്സ്, എന്നെ സ്നേഹിക്കുന്ന ഹ്റദയം, എന്നെ സാന്ത്വനിപ്പിക്കുന്ന വാക്ക് ഇവ എനിക്കെന്നും അനുഭൂതിയാകുന്നു. ശാന്തസ്വരൂപനായ അദ്ദേഹത്തിന്റെ നന്മയുടെ മുന്നില്‍ ഞാന്‍ എന്നും ആശ്വാസമറിയുന്നു........

1 comment:

SreeDeviNair.ശ്രീരാഗം said...

പ്രിയപ്പെട്ടവരെ