Monday, November 30, 2009
കാഴ്ച്ച--------കഥ
തുമ്പയും തുളസിയും കൂട്ടുകൂടി
നിന്നു ചിരിക്കുന്ന മുറ്റം,ചെമ്പകവും
പിച്ചിയും പൊട്ടിച്ചിരിച്ച നിലാവ്,
ചന്ദനഗന്ധമുള്ള തണുത്തകാറ്റ്, ഇതെല്ലാം
മനസ്സില്‍ ഓരോതരം വികാരങ്ങള്‍
ഓരോതവണയും നല്‍കിത്തിരിച്ചുപോയി.
എന്താണെന്നറിയാതെ എന്നും എപ്പോഴും
മനസ്സിനെ കുത്തിനോവിക്കുന്ന അനുഭവങ്ങള്‍
ഒരിക്കലും അവസാനിക്കാതെ എന്നും കൂടെ
ത്തന്നെയുണ്ടായിരുന്നു.
ദാവണി തെറുത്ത്പിടിച്ച്,മടചാടി വയല്‍
വരമ്പിലൂടെ അവള്‍ നടന്നു.അല്ല ഓടി.
നീണ്ടുഞാന്നുകിടക്കുന്ന തലമുടിആലോല
മാടിമുതുകുമറച്ച് നിതംബം മറച്ച് മുട്ടിനു
താഴെ ഉമ്മവച്ചുകൊണ്ടേയിരുന്നു.
മാറത്തടക്കിപ്പിടിച്ച പുസ്തകങ്ങളും ചോറ്റു
പാത്രവും നെഞ്ചിന്റെ മിടിപ്പിനെ അറിഞ്ഞു
കൊണ്ടേയിരുന്നു.മനസ്സ് അസ്വസ്ഥമായിരുന്നു.
ഇനിയും എത്ര പേരുടെ മുന്നില്‍?
എല്ലാ ആഴ്ച്ചയും പതിവുപോലെയുള്ള
പെണ്ണുകാണല്‍.
ഇരുപത്തിയാറാമത്തെ ആലോചന.
വിഷമം തോന്നി.സൌന്ദര്യം മാത്രമല്ല
പെണ്ണിനൊപ്പം എത്തുന്ന മറ്റുപലതും
എല്ലാപേരും മോഹിക്കുന്നുവെന്ന്
വളരെ വേഗം മനസ്സിലായീ.
കണ്ണീരിന്റെ ഉപ്പുനുണയാന്‍ ഇനിയും
എത്രയോപെണ്ണുകാണലുകള്‍വര്‍ഷങ്ങള്‍.
കാഴ്ച്ചയെസ്നേഹിച്ചു കാഴ്ച്ചക്കാരെ
വെറുത്ത് തുടങ്ങിയതപ്പോഴാണ്.
മനസ്സിനെ കാണാന്‍ കഴിയാത്ത ജീവിത
ങ്ങളെപാടെ നിരസിച്ചതും,വിവാഹ
ക്കമ്പോളത്തിലെ വില്‍പ്പനച്ചരക്കായി
സ്വയം മാറിയതുംജീവിതത്തിന്റെ ഓരോ
ഭാവങ്ങളായീ നിമിഷങ്ങളായീ,മറവിയെ
പ്പുതപ്പിച്ച് ഉറക്കികൊണ്ടിരുന്നു.
അങ്ങനെ ഇരുപത്തിയാറും വന്നു.
ആലോചനയില്‍ത്തന്നെ ഒരു അപാകത.
അപൂര്‍ണ്ണത.പൂര്‍ണ്ണതയിലേയ്ക്കുള്ള
അന്യേഷണത്തിനു തന്റെ പക്കല്‍
ഒന്നുംതന്നെയില്ലയെന്ന അറിവ്,കൌമാര
ത്തിന്റെ വിലപെട്ട കാഴ്ച്ചപ്പാടായി
അന്നേ മാറിയിരുന്നു.
വരന്‍,സുന്ദരന്‍
ഉദ്യോഗസ്ഥന്‍,ജീവിക്കാന്‍ അതിലേറെ
ധനവും.ഏക മകന്‍.
അച്ഛന്‍ അമ്മയോടും അമ്മ ഏട്ടനോടും
പിന്നെ എല്ലാപേരും എല്ലാപേരോടും
അടക്കം പറഞ്ഞു.അതിശയിച്ചു.
ജാനുവിന്റെ ഭാഗ്യം.ജാനകിമാത്രം ഒന്നും
അറിയാതെ നിന്നു.
ഇറയത്തു നിരന്നിരിക്കുന്ന ആളുകള്‍.
പെണ്ണുകാണല്‍ പതിവുപോലെ.
ചായക്കപ്പുമായീ മുന്നോട്ട്.
ഇപ്പോള്‍ നല്ല പരിചയം .ഉള്ളില്‍
ചിരി .ആരായാലെന്താ?എന്ന ഭാവം.
നീട്ടിയ കൈകളില്‍നിന്നും അച്ഛന്‍ കപ്പു
വാങ്ങിക്കൊടുത്തു.എല്ലാപേരും മാറി
നിന്നു.തനിച്ചായീ.നല്ലപോലെ നോക്കി
വെളുത്തിട്ടാ,പക്ഷേ അല്പം അഹങ്കാരം
തിരിഞ്ഞുപോലും നോക്കുന്നില്ല.
എന്തായാലും കസേരയില്‍പ്പിടിച്ച് നിന്നു.
ആരുമില്ലേ?
ഞെട്ടിത്തിരിഞ്ഞുനോക്കീ.
അയാള്‍; നീട്ടിയ കൈകളില്‍ ചായക്കപ്പ്.
പൊട്ടിച്ചിരിച്ചു.ഊം എന്താ?
കൈനീട്ടികപ്പുവാങ്ങുമ്പോള്‍ ചോദിച്ചു
ചിരികേട്ടിട്ടാകണം അയാള്‍ പറഞ്ഞു.
നല്ല ചിരി. അപ്പോള്‍ സുന്ദരിയാ അല്ലേ?
വീണ്ടും ചിരിച്ചു.
മനസ്സില്‍ കരുതി സുന്ദരനായതാ,കുഴപ്പം.
മറ്റുള്ളവരെ കുറ്റം.
മോളേ.
അച്ഛന്‍ കടന്നുവന്നു.
ഇതാ ഞാന്‍ അന്നുപറഞ്ഞ ആള്‍
മെല്ലെ പ്പറഞ്ഞു.
മനസ്സിലൊരു മിന്നലാട്ടം.
അപ്പോള്‍?
കറുത്തകണ്ണടയ്ക്കുള്ളിലെ കാഴ്ച്ച
ക്കാണാന്‍ കഴിയാതെ അവള്‍
വിതുമ്പി. സംസാരിച്ചുതുടങ്ങിയ
ചെറുപ്പക്കാരനോട് അച്ഛന്‍ ദൈന്യത
യോടെ പറഞ്ഞുതുടങ്ങീ.
ക്ഷമിക്കണം.അവള്‍ കുട്ടിയാ.
വല്ലതും അബദ്ധം പറഞ്ഞുപോയെങ്കില്‍,
കുട്ടിത്തം മാറീട്ടില്ലയെന്നുകൂട്ടിക്കൊള്ളൂ.
ഏയ് ഇല്ലല്ലോ? ഞങ്ങള്‍ ഇറങ്ങട്ടെ?
അകത്തു പതുങ്ങിനിന്ന് അവള്‍ അയാളെ
ത്തന്നെ നോക്കിനിന്നു.
അകക്കണ്ണിന്റെ സഹായത്തോടെ അയാള്‍
പതുക്കെപ്പതുക്കെ നടന്നുതുടങ്ങിയിരുന്നു.
അപ്പോഴും കറുത്തകണ്ണടയ്ക്കുള്ളിലെ
കാഴ്ച്ചയെ അവള്‍കാത്തിരുന്നു.
ശ്രീദേവിനായര്‍
Thursday, November 12, 2009
Tuesday, November 10, 2009
രണ്ടാം ഭാഗം
പാതിരാവിലെപ്പോഴോ ആളുകള്‍
പിരിഞ്ഞുകഴിഞ്ഞ് ഏതെന്നറിയാത്ത
ഒരു സ്ത്രീയുടെപുറകേനടന്ന് അവര്‍
കാണിച്ചുതന്നതന്റെകിടപ്പുമുറിയില്‍
കടന്നതുമാത്രം അവള്‍അറിഞ്ഞു.
വാരിച്ചുറ്റിയ വസ്ത്രം ഒന്ന് മാറ്റു
വാന്‍ പോലും ആവാതെക്ഷീണത്തില്‍
മയങ്ങീ.പാകതവന്നഭര്‍ത്താവിന്റെ
ദയനീയനോട്ടംഏറ്റുവാങ്ങിപുലര്‍ക്കാലം
കണ്ണുതുറന്നപ്പോള്‍ സമാധാനിച്ചു.
തൊട്ടടുത്ത് രക്ഷകനെപ്പോലെ
ഇരിക്കുന്ന ആള്‍ തന്റെ ഭര്‍ത്താവു
തന്നെയായിരുന്നു.തന്റെ അവസ്ഥമന
സ്സിലാക്കിയിട്ടാകണം അദ്ദേഹം പുഞ്ചിരിച്ചു.
സംസാരത്തില്‍ പിശുക്കുകാട്ടുന്ന അദ്ദേഹം
നല്ലവനാണെന്ന് അന്ന് മനസ്സിലായീ.
ഒപ്പം തന്നോട് കാരുണ്യമുള്ളവനെന്നും.
രാവിലെ മുറിയില്‍ നിന്നും പുറത്തു
കടക്കാനാവാതെപരുങ്ങീ.ആരുമില്ല
ഒന്നു മിണ്ടാന്‍ .ഭര്‍ത്താവിന്റെ കൈ
പിടിച്ച് വെളിയില്‍ ഇറങ്ങുമ്പോള്‍
അദ്ദേഹം പറഞ്ഞു.ഈ ആഴ്ച്ച കഴിഞ്ഞാല്‍
ഞാന്‍ പോകും.എസ്റ്റേറ്റില്‍ ആരുമില്ല
ഉത്തരവാദിത്തമുള്ളവര്‍ .മാസത്തില്‍
ഒരിക്കല്‍ വരാം.പിന്നെ സമയം
കിട്ടുമ്പോഴെല്ലാം!നീ പഠിപ്പുതുടരണം,
പിന്നെ ഈവീടിന്റെമൂത്തമരുമകളായീ
എല്ലാചുമതലയും നിന്നിലാ...!
അത് മറക്കരുത്.
തറവാട്ടു മഹിമ കൊണ്ട് ഉയര്‍ന്ന
ശിരസ്സുമായി നില്‍ക്കുന്ന കോവിലകം
കുടുംബത്തിലെ അംഗസംഖ്യ മൊത്തം
എഴുപത്തിയെട്ട്.പത്തുമക്കള്‍അവരുടെ
ഭര്‍ത്താക്കന്മാര്‍, പിന്നെ ചെറുമക്കള്‍.
അതുപോരാതെ വാല്യക്കാരും അവരുടെ
വേണ്ടപ്പെട്ടവരും,കന്നാലിമേയ്ക്കുന്നവര്‍,
കറവക്കാര്‍, ആശ്രിതര്‍ വേറെയും.
ഓരോപണിയ്ക്കുംവേറെവേറെ
പണിക്കാര്‍.വയലില്‍ ജോലിയ്ക്ക്
സ്ഥിരം ആളുകള്‍,പറമ്പുപണിയ്ക്ക്
വേറെയും.ആകണക്കുകളൊന്നും
അറിയില്ല .എന്നാലുംതലയില്‍
ചാണകം ചുമക്കുന്ന പെണ്ണുങ്ങളെ
യും,അവരുടെ ആണുങ്ങളെയും,
മൂക്കൊലിച്ചകുട്ടികളെയും കണ്ട്
വിഷമം തോന്നി.
തറവാടിനു ചേര്‍ന്ന് കളിയില്‍
എന്ന ചെറിയൊരു വീട്.അതില്‍
നിറയെ നെല്ല്.പിന്നെചാണകം
മെഴുകി വൃത്തിയാക്കിയഒരു
ചെറിയമൈതാനംപോലെഒരുസ്ഥലം
അതു നെല്ല് മെതിക്കാനുള്ള മുറ്റമാണ്.
അതിന്റെ ഇരുവശവും നിറയെ
വൃത്താകൃതിയില്‍ നല്ല ഭംഗിയുള്ള
കുഴികള്‍.താഴ്ച്ച കുറഞ്ഞ ആ
കുഴികള്‍ കണ്ട്അതിശയിച്ചു.
അതുമനസ്സിലാക്കിയഭര്‍ത്താവ്,
വിശദീകരിച്ചുതന്നു.പിറ്റേന്ന്
കാണുകകൂടിച്ചെയ്ത്പ്പോള്‍
തന്റെ അറിവുകേടില്‍ നാണിച്ചു.
ഇലക്കീറ് ആകുഴിയില്‍ വച്ച് ഒരു
പാത്രമാക്കി അതില്‍ പണിക്കാര്‍
നിരന്നിരുന്ന്കഞ്ഞികുടിക്കുന്നതുകണ്ടു
നോക്കിനിന്നു.മനസ്സില്‍ എന്തെന്നറിയാ
ത്ത ഒരു വികാരം,അതു അവളെ
അലട്ടികൊണ്ടിരുന്നു.ഒരു കല്യാണ
വീടിന്റെ രീതിയിലാണ്എപ്പോഴും
കോവിലകം.
തുടരും....
Monday, November 9, 2009
ആഭിജാത്യം
(1)
വിവാഹംകഴിഞ്ഞുഭര്‍ത്താവിനോട്ചേര്‍ന്ന്
ഇരുന്ന് ആഡംബരകാറില്‍ യാത്ര തിരി
ക്കുമ്പോഴും,കാറ്റ് പറത്തിക്കൊണ്ടുപോകുന്ന
സുന്ദരമായമുടിയിഴകളെ നോക്കിപുഞ്ചിരി
ക്കുമ്പോഴുംദേവിയ്ക്ക് ഉള്ളില്‍ ഏറുപടക്കം
കൊണ്ടുള്ളഒരേറ് കിട്ടിയ ചൂടായിരുന്നു.
അകം മാത്രമല്ലപുറവും പൊള്ളുന്ന ചൂട്.
മേലാസകലം പൊള്ളല്‍.മുതുക്കിത്തള്ള
യുടെ കൂരമ്പുപോലുള്ളവാക്കുക
ള്‍കേട്ട്ഞെട്ടിയതാണ്. പെങ്കൊ
ച്ച്പിടിച്ചിരിക്കുന്നതുപുളിങ്കമ്പിലാ...!
വിധിയെപഴിയ്ക്കാനോസഹിക്കാനോ
തോന്നിയില്ല,അല്ലെങ്കിലുംവിധി
ഇതിലെന്തുചെയ്തു. മനുഷ്യര്‍
ചെയ്യുന്നതും,ചെയ്യാത്തതും ,തെറ്റും
ശരിയുമെല്ലാം പാവംവിധിയുടെ
തലയില്‍ വച്ചുകെട്ടാന്‍ അവള്‍
ഒരുക്കമല്ല.എല്ലാംസഹിക്കാന്‍
താന്‍സാക്ഷാല്‍ ദേവിയുമല്ല.
ആരും നോക്കിനിന്നുപോകുമെന്ന്
അമ്മ പറയുന്ന സൌന്ദര്യം
തനിയ്ക്കുണ്ടെന്ന് അവള്‍ വിശ്വ
സിക്കുന്നില്ല.സൌന്ദര്യം, അതു
കാണുന്നവരുടെ മനസ്സിന്റെ ഒരു
മാന്ത്രികഭാവം തന്നെയല്ലേ?കൌമാര
ത്തിന്റെ കിലുക്കാംപെട്ടിതല്ലിത്ത
കര്‍ത്ത്തലയില്‍ അരിപ്പെട്ടകവും,
ദോശക്കല്ലുംവച്ചു തന്നതും
വിധിയായിരുന്നുവോ?ആവിധിയെ
അവള്‍ മനുഷ്യരെന്നുതന്നെവിളിച്ചു!
പതിനാറിന്റെ കുസൃതിക്കണ്ണുകളില്‍
കണ്ടതൊന്നും അധികകാലം മുന്നില്‍
തങ്ങി നിന്നില്ല.കണ്ടതിലെല്ലാം
കുസൃതി,കേട്ടതിലെല്ലാം തമാശ.
അതായിരുന്നു കൌമാരം. ശരീരത്തിന്റെ
വടിവില്‍ അഭിമാനംതോന്നിയതും
നൃത്തച്ചുവടിന്റെഭംഗിയില്‍സന്തോഷി
ച്ചതും, ദൂതുപോകാന്‍ മേഘത്തെ
കാത്തിരുന്നതും, ഭാവനയുടെ ലോകത്ത്
ഗന്ധര്‍വ്വന്റെ മാറില്‍ ചേര്‍ന്നിരുന്ന്
കിന്നരിച്ചതുമെല്ലാം സ്വപ്നത്തില്‍
മാത്രമായി.വയല്‍ക്കാറ്റിന്എന്തൊരു
കുളിര്‍മ്മ, മനസ്സിനുരോമാഞ്ചം,എവിടെയും
കൌതുകം. കൊലുസ്സിട്ട കിലുക്കാം
പെട്ടിയുടെ ഭാരം, ജനിച്ചവീട്ടില്‍ നിന്നും ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് മാറുന്നതും നോക്കികൂട്ടുകാരികള്‍,നിറഞ്ഞ
കണ്ണുകളോടെ ബന്ധുക്കള്‍.
നാത്തൂന്മാര്‍ക്കൊപ്പംഭര്‍ത്താവിന്റെ
പുറകേ കാറില്‍ നിന്നിറങ്ങിവലിയ
വീട്ടിന്റെ വാതില്‍ക്കല്‍നോക്കിനിന്നു,
പടിവാതില്‍മുതല്‍ ആളുകള്‍. വാതില്‍
ക്കല്‍ പരിഭ്രമിച്ചുനിന്ന ആ നിമിഷം,
ആഒരു നിമിഷമെന്തെന്നറിയാത്ത
പതര്‍ച്ച.നിറതിരികത്തുന്ന നിലവിള
ക്കുമായി തല നരച്ച ഒരു കുലീന
മദ്ധ്യവയസ്ക്ക,അവര്‍ ആരായിരിക്കാം,
അമ്മ?അമ്മായീ?അതോ നാത്തൂന്‍?
അതോആ വീട്ടിന്റെഅധികാരിയോ?
തുടരും....
വിവാഹംകഴിഞ്ഞുഭര്‍ത്താവിനോട്ചേര്‍ന്ന്
ഇരുന്ന് ആഡംബരകാറില്‍ യാത്ര തിരി
ക്കുമ്പോഴും,കാറ്റ് പറത്തിക്കൊണ്ടുപോകുന്ന
സുന്ദരമായമുടിയിഴകളെ നോക്കിപുഞ്ചിരി
ക്കുമ്പോഴുംദേവിയ്ക്ക് ഉള്ളില്‍ ഏറുപടക്കം
കൊണ്ടുള്ളഒരേറ് കിട്ടിയ ചൂടായിരുന്നു.
അകം മാത്രമല്ലപുറവും പൊള്ളുന്ന ചൂട്.
മേലാസകലം പൊള്ളല്‍.മുതുക്കിത്തള്ള
യുടെ കൂരമ്പുപോലുള്ളവാക്കുക
ള്‍കേട്ട്ഞെട്ടിയതാണ്. പെങ്കൊ
ച്ച്പിടിച്ചിരിക്കുന്നതുപുളിങ്കമ്പിലാ...!
വിധിയെപഴിയ്ക്കാനോസഹിക്കാനോ
തോന്നിയില്ല,അല്ലെങ്കിലുംവിധി
ഇതിലെന്തുചെയ്തു. മനുഷ്യര്‍
ചെയ്യുന്നതും,ചെയ്യാത്തതും ,തെറ്റും
ശരിയുമെല്ലാം പാവംവിധിയുടെ
തലയില്‍ വച്ചുകെട്ടാന്‍ അവള്‍
ഒരുക്കമല്ല.എല്ലാംസഹിക്കാന്‍
താന്‍സാക്ഷാല്‍ ദേവിയുമല്ല.
ആരും നോക്കിനിന്നുപോകുമെന്ന്
അമ്മ പറയുന്ന സൌന്ദര്യം
തനിയ്ക്കുണ്ടെന്ന് അവള്‍ വിശ്വ
സിക്കുന്നില്ല.സൌന്ദര്യം, അതു
കാണുന്നവരുടെ മനസ്സിന്റെ ഒരു
മാന്ത്രികഭാവം തന്നെയല്ലേ?കൌമാര
ത്തിന്റെ കിലുക്കാംപെട്ടിതല്ലിത്ത
കര്‍ത്ത്തലയില്‍ അരിപ്പെട്ടകവും,
ദോശക്കല്ലുംവച്ചു തന്നതും
വിധിയായിരുന്നുവോ?ആവിധിയെ
അവള്‍ മനുഷ്യരെന്നുതന്നെവിളിച്ചു!
പതിനാറിന്റെ കുസൃതിക്കണ്ണുകളില്‍
കണ്ടതൊന്നും അധികകാലം മുന്നില്‍
തങ്ങി നിന്നില്ല.കണ്ടതിലെല്ലാം
കുസൃതി,കേട്ടതിലെല്ലാം തമാശ.
അതായിരുന്നു കൌമാരം. ശരീരത്തിന്റെ
വടിവില്‍ അഭിമാനംതോന്നിയതും
നൃത്തച്ചുവടിന്റെഭംഗിയില്‍സന്തോഷി
ച്ചതും, ദൂതുപോകാന്‍ മേഘത്തെ
കാത്തിരുന്നതും, ഭാവനയുടെ ലോകത്ത്
ഗന്ധര്‍വ്വന്റെ മാറില്‍ ചേര്‍ന്നിരുന്ന്
കിന്നരിച്ചതുമെല്ലാം സ്വപ്നത്തില്‍
മാത്രമായി.വയല്‍ക്കാറ്റിന്എന്തൊരു
കുളിര്‍മ്മ, മനസ്സിനുരോമാഞ്ചം,എവിടെയും
കൌതുകം. കൊലുസ്സിട്ട കിലുക്കാം
പെട്ടിയുടെ ഭാരം, ജനിച്ചവീട്ടില്‍ നിന്നും ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് മാറുന്നതും നോക്കികൂട്ടുകാരികള്‍,നിറഞ്ഞ
കണ്ണുകളോടെ ബന്ധുക്കള്‍.
നാത്തൂന്മാര്‍ക്കൊപ്പംഭര്‍ത്താവിന്റെ
പുറകേ കാറില്‍ നിന്നിറങ്ങിവലിയ
വീട്ടിന്റെ വാതില്‍ക്കല്‍നോക്കിനിന്നു,
പടിവാതില്‍മുതല്‍ ആളുകള്‍. വാതില്‍
ക്കല്‍ പരിഭ്രമിച്ചുനിന്ന ആ നിമിഷം,
ആഒരു നിമിഷമെന്തെന്നറിയാത്ത
പതര്‍ച്ച.നിറതിരികത്തുന്ന നിലവിള
ക്കുമായി തല നരച്ച ഒരു കുലീന
മദ്ധ്യവയസ്ക്ക,അവര്‍ ആരായിരിക്കാം,
അമ്മ?അമ്മായീ?അതോ നാത്തൂന്‍?
അതോആ വീട്ടിന്റെഅധികാരിയോ?
തുടരും....
Thursday, November 5, 2009
നിഴലുകള്‍
കൈവിരലുകളെ പ്രണയിച്ചൊരുകാലം.
അതു ആരാധനയായിരുന്നുവോ,
ഒന്നു സ്പര്‍ശിക്കാന്‍ മോഹിച്ച ആ
വിരലുകള്‍!സ്വപ്നത്തിലുംസുഷുപ്തിയിലും
ആവിരലുകള്‍മാത്രം.വിരലുകളുടെമാന്ത്രിക
ഭാവം,വശ്യത,മനം മയക്കുന്ന വിശുദ്ധി
ഇവയെല്ലാം അന്ന് അവയില്‍
കണ്ടിരുന്നു.ജീവിതകാലം മുഴുവന്‍ താന്‍
കാത്തിരുന്നത് ഈ ഒരുസ്പര്‍ശനത്തിനു
വേണ്ടിമാത്രമായിരുന്നുവോ?
എന്തും നല്‍കാം പകരം ഒരു തലോടല്‍!
ഈമാന്ത്രിക വിരലുകള്‍ ദൈവത്തിന്റെ
വരദാനമോ.ദൈവത്തിന്റേതു തന്നെയോ?
ചിന്തകള്‍ ഒന്നിടവിടാതെ അലട്ടിക്കൊണ്ടിരു
രുന്നു. അകലെ കിളിനാദം പോലെ കുഞ്ഞ്
നേര്‍ത്ത സ്വരത്തില്‍ കരഞ്ഞുകൊണ്ടേ
യിരിക്കുന്നു.സാന്ത്വനിപ്പിക്കുന്ന കൈകള്‍
തലോടി സമീപമിരിക്കുന്ന യുവാവി
ന്റേതുതന്നെയല്ലേ?
കണ്ണും പൂട്ടിക്കിടന്നു.മറ്റൊന്നുമറിയാന്‍
ശ്രമിക്കാത്തതുപോലെ.ആശുപത്രിക്കിടക്ക
യില്‍ വിശാലമായ മുറിയില്‍ഏ.സീ യുടെ
തണുപ്പ് ഉള്ളിലെ ചൂടിനെ തണുപ്പിക്കാന്‍
പോന്നവയായിരുന്നില്ല.ആകാശംകാണാന്‍
മോഹിച്ചു.നക്ഷത്രത്തെ ക്കാണാന്‍ ആശിച്ചു.
കണ്ണടച്ചുകിടന്ന് അവയെ മനസ്സില്‍ കണ്ടു.
ഇന്നലെവരെ സ്വന്തം ഉദരത്തിനു സ്വന്ത
മായ കുഞ്ഞ് ഇന്ന് അകലെ മറ്റൊരു
മുറിയില്‍ ഇരുണ്ട വെളിച്ചത്തില്‍
ഭദ്രമായീ.അമ്മയുടെ സാമീപ്യം
കൊതിയ്ക്കുന്ന കുഞ്ഞിന് അഭയമരുളു
ന്ന കരങ്ങള്‍. വിണ്ടുംമനസ്സ്അസ്വസ്ഥ
മായീ.മകന്റെ ജീവന്‍ ഈകൈകളില്‍
സുരക്ഷിതമോ?
അകലെഒരുദിവ്യദര്‍ശനമായീ,ആവിരലുകള്‍
കണ്ടുകൊണ്ടേയിരുന്നു.ഇളം മേനിയെ
ത്തഴുകുന്ന കൈകള്‍ ,കുനിഞ്ഞ മുഖം
മകന്റെ ആരോഗ്യ നിലപരിശോധിക്കുന്ന
ആ,പരിചിതമുഖംസുന്ദരമായിരുന്നുവോ?
എന്നാല്‍ ഏതോഒരു ജന്മത്തില്‍ അവള്‍
മറന്നുവച്ച ഒരു രൂപം ആമുഖത്തിനുണ്ടാ
യിരുന്നു.ആകണ്ണുകള്‍,അവള്‍ വീണ്ടും
മനസ്സിന്റെ കണ്ണാടിയില്‍ ആമുഖത്തെ
വീണ്ടും വീണ്ടും നോക്കി.
ആമുഖം അതു തന്നെയല്ലേ,തന്റെ കിളി
ക്കുഞ്ഞിന്റെ മുഖവും?
അവള്‍ സ്വയം കുറ്റപ്പെറ്റുത്താന്‍ ശ്രമിച്ചു.
എന്തുപറ്റി,സമനില കൈവിടുന്നുവോ?
അസ്വസ്ഥമായ മനസ്സിനെനിയന്തിക്കാ
നാവാതെതിരിഞ്ഞുംമറിഞ്ഞുംകിടന്നു.
മോളേ.
കണ്ണുതുറന്നു നോക്കി.
അമ്മ.നെറ്റിയില്‍ തലോടുന്ന അമ്മ.
വിഷമിക്കാതിരിക്കു. കുഞ്ഞ് സുഖം
പ്രാപിക്കുന്നു.നല്ലൊരു ഡോക്ടറാ,ആ
പയ്യന്‍സ്വന്തംമകനെപ്പോലെ കുഞ്ഞിനെ
നോക്കുന്നു.
അമ്മയുടെ മുഖത്തു തന്നെ തറപ്പിച്ചു
നോക്കി മിണ്ടാതെകിടന്നു.ഇനിയും
തൃപ്തിവരാതെ ,ഡോക്ടറുടെ വിശേഷം
അറിയാന്‍,ആദിവ്യകരങ്ങളെ വീണ്ടും
കാണാന്‍.ആവിരല്‍ സ്പര്‍ശം വീണ്ടും
അനുഭവിക്കാന്‍!
ശ്രീദേവിനായര്‍
Tuesday, November 3, 2009
കഥ
ആര്‍ക്കും മനസ്സിലാവാത്തൊരു കഥ
യെഴുതണമെന്ന് സുഹൃത്ത് പറഞ്ഞപ്പോള്‍
അന്ന് തുടങ്ങിയതാണ് ഈടെന്‍ഷന്‍.
മിനിട്ടിനുമിനിട്ടിനു കവിതയെഴുതുന്ന
നിനക്ക് എന്താ,ഒരു കഥയെഴുതിയാല്‍?
ശരിയാണല്ലോ?ആവശ്യത്തിനും അനാവശ്യ
ത്തിനും കവിതയെഴുതുന്നഞാന്‍ എന്താ
കഥയില്ലാത്തവളോ?
കഥയൊന്നെഴുതാന്‍,അടവൊന്ന് മാറ്റി
പ്പിടിക്കാന്‍ ഞാന്‍ പെടുന്ന പാട്,
അതെന്തിന്റെ പേരിലായാലും കഥ
യുടെ നേരെ പോരിനു ഞാന്‍ തയാറല്ല.
ഒറ്റവരിയില്‍ കഥയെഴുതാം.പക്ഷേ
അതു ഒറ്റ നിറത്തിലെ മഷിയില്‍ ത്തന്നെ
വേണമെന്ന്.എന്നാല്‍ എഴുതിത്തുടങ്ങിയപ്പോള്‍
മഷിതീര്‍ന്നു അത് ആദ്യത്തെ പരാജയം.
പിന്നെ,മിനിക്കഥയായാലോ?
തുടങ്ങാം എന്നാല്‍ മിനിയില്‍ ഒതുങ്ങില്ല.
എഴുതിത്തുടങ്ങിയാല്‍ അവള്‍ യുവതിയാകും,
അവിടെയും രണ്ടാമത്തെ പരാജയം.
പിന്നെ,എഴുതാം.എഴുതിയെഴുതികൈവിട്ട
കളിയായി.പേന കടലാസ്സില്‍ കറങ്ങിനടന്നു.
നോക്കിയിരുന്നതല്ലാതെ കാര്യമായൊന്നും
ചെയ്യേണ്ടിവന്നില്ല.മനസ്സിനകത്തുനിന്നു
കൈവിരലുകള്‍ വഴി പേനയിലോട്ട്
ഇങ്ങനെയൊരു വഴിയുണ്ടെന്ന് അറിഞ്ഞത്
അന്നാണ്.
മിണ്ടാതെ മാനത്തുനോക്കിയിരിക്കുക.
വീണ്ടും കടലാസ്സില്‍ പേന ചലിപ്പിക്കുക.
താനേ വരുന്നു അക്ഷരങ്ങള്‍ .അതില്‍
നിറയെ അര്‍ത്ഥങ്ങള്‍,അനര്‍ത്ഥങ്ങള്‍,
പരിഹാസങ്ങള്‍,പരിദേവനങ്ങള്‍ പിന്നെ
എന്തൊക്കെയോ ചേര്‍ന്ന വരികള്‍.
പേന, ബാധമൂത്ത കിട്ടന്റെ കാലുകളെ
പ്പോലെഒരിടത്തും ഉറച്ചുനിന്നില്ല.അയലത്തെ
അമ്മുവിന്റെ ചിലങ്കകെട്ടിയകാലുകള്‍
പോലെ പലപ്പോഴും പൊട്ടിച്ചിരിച്ചു
കൊണ്ടിരുന്നു.ഞാന്‍ ഇരിപ്പിടത്തില്‍
തന്നെയിരുന്നു കൈയ്യില്‍ചലിക്കുന്ന
നാരായവുമായി.മഷി നിറച്ച നാരായം
മൃദുവായും,കടുപ്പമായും കടലാസ്സിനെ
നോവിക്കാതെ നോവിച്ചുകൊണ്ട്
അവള്‍ക്കറിയാവുന്നവിധത്തില്‍ പ്രതി
കരിച്ചുകൊണ്ടേയിരുന്നു.
ഞാന്‍ എന്റെ കൈവിരലുകളെ ബലപ്പി
ക്കാതെ അവളെ അവളുടെ ഇഷ്ടത്തിനു
വിട്ടുകൊടുത്തു.
ശ്രീദേവിനായര്‍.
Tuesday, October 20, 2009
ആവരണം
വാര്‍ദ്ധക്യത്തിന്റെ തൂവല്‍പ്പക്ഷികള്‍
മാംസത്തിനുവേണ്ടി തേങ്ങിക്കൊണ്ടിരുന്നു.
അസ്ഥികള്‍ ആവരണം ചെയ്യാന്‍പോലും
കുറെ തൂവലുകള്‍ മാത്രം ബാക്കി.മാംസ
ത്തിന്റെ അവസാന അംശവുംജീവന്റെ
തുടിപ്പുകളായി,തുടിപ്പുകള്‍ക്കുവേണ്ടി
നഷ്ടപ്പെടുത്തിക്കഴിഞ്ഞിരുന്നു.
കൊക്കുരുമ്മിയിരുന്ന ഇണയും,മാംസത്തി
ന്റെയും മജ്ജയുടെയുംസ്വാദ് ആസ്വദിച്ച
യൌവ്വനത്തിന്റെ വാത്മീകവും ഇന്ന്
ഉള്ളിലെ ജീവനെ വേര്‍പെടുത്താന്‍
മടിക്കുന്നു.കാഴ്ച്ചയുടെപുറംലോകംവലി
യൊരുചതിയാണ്.ഒന്നും യാഥാര്‍ത്ഥ്യമല്ല.
കണ്ണിന്റെ പുറം കാഴ്ച്ചയ്ക്കപ്പുറം,
അകംകാഴ്ച്ചയില്‍ക്കാണുന്നനഗ്നസത്യങ്ങള്‍
ഒന്നും തന്നെ നേരായിരുന്നില്ല.
ആകാശംനോക്കിപ്പറക്കാന്‍,ചിറകുകള്‍
വീശാന്‍ കഴിയാതെമേഘങ്ങളെനോക്കി
നിര്‍വ്വികാരയായിരിക്കുന്ന വാര്‍ദ്ധക്യം.
കൊക്കിലൊതുങ്ങുന്ന മഴവെള്ളംഇറ്റിറ്റു
വീണെങ്കില്‍!
തൂവല്‍ കുളിര്‍പ്പിക്കാന്‍ മഴയെത്തില്ലന്നറി
ഞ്ഞുകൊണ്ടുതന്നെ,നരച്ചതൂവലിനെഉള്ളില്‍
ഒളിപ്പിച്ച് മാനത്തുനോക്കിയിരുന്നു.യൌവ്വ
നത്തിന്റെ പ്രതീക്ഷ വാര്‍ദ്ധക്യമാണെന്ന
തിരിച്ചറിവ്,വാര്‍ദ്ധക്യത്തിന്റെനിസ്സഹായ
അവസ്ഥ യാഥാര്‍ത്ഥ്യമാണെന്നുഅറിയുന്നതു
വരെമാത്രം!നിഷ്ഫലമായ കാത്തിരിപ്പ്.
തൂവല്‍പ്പക്ഷിയുടെ കാത്തിരിപ്പ് ഇന്നും
തുടര്‍ന്നുകൊണ്ടേയിരിക്കുന്നു!
ശ്രീദേവിനായര്‍.
Tuesday, February 24, 2009
കടങ്കഥ
എന്നോമറന്ന ഒരുകടങ്കഥപോലെഅവന്‍ വന്നു
ആരോ മറന്നുവച്ചപഴമ്പുരാണത്തിന്റെ,പാതി
യുംകീറിയപഴയതാളുകളില്‍പരതിപ്പരതി,
ഒടുവില്‍ കണ്ടെടുത്തുഎന്ന് തോന്നിയ
ആനിമിഷത്തിന്റെമാസ്മരലഹരിയില്‍;
ഏതോ,അജ്ഞാനതീരത്തു നിന്നും,ആടി
ത്തിമിര്‍ത്തെത്തിയഅപകീര്‍ത്തിക്കാരിയുടെ
അനവസരത്തിലെആര്‍ത്തിയുടെ മുന്നില്‍;
ആത്മാവുനഷ്ടമാവാന്‍ ശ്രമിക്കുന്നുവോ?
അറിവിന്റെപാരമ്യതയില്‍,അവനവനെ
അന്യേഷണം നടത്തുന്ന സമയങ്ങളില്‍
അന്യന്റെ,അപാരകഴിവിനെ
അറിയാതെയെങ്കിലുംഅലോസരപ്പെടുത്തുവാന്‍,
അഭിമാനമില്ലാത്ത ഈകടന്നുവരവുകള്‍;
അനുചിതമായിത്തീരുന്നുവോ?
മനസ്സ്,എന്നമാന്ത്രികന്‍,വിശ്വസിക്കുന്നു;
മനമെന്നമയക്കുന്ന മധുരവികാരങ്ങളെയെല്ലാം!
മധുചഷകത്തിലൊളിച്ചുവച്ചപലതും
മനമറിയാതെ മൊത്തിക്കുടിക്കുമ്പോള്‍
മാറ്റമില്ലാതെ ,മറയില്ലാതെയവന്‍
മറക്കുന്നൂ..മാന്ത്രികപ്രഭാപൂരിതമായ
മായയുടെ മറവിവന്ന മനസ്സിനെ!
നഷ്ടങ്ങളെല്ലാം,നഷ്ടങ്ങള്‍ മാത്രം!
നഷ്ടപ്പെടാതെനോക്കുവാന്‍നാമെന്നുംശ്രമിക്കുന്നു!
നഷ്ടമായവന്റെ,നഷ്ടങ്ങള്‍ ഒരിക്കലും
നികത്തുവാനാകാത്തവണ്ണംനില്‍ക്കുന്നു!
വരാനിരിക്കുന്ന വരായ്കകളെ
വാതോരാതെ വര്‍ണ്ണിക്കുന്നതിലുംനല്ലത്
വരാതെ നോക്കുന്നതിലല്ലേ?
വഴിവയ്ക്കാതിരിക്കുന്നതിലുമല്ലേ?
മമത,മായയാകാം...
മന്ത്രമാകാം....
മധുരമാകാം....
മണിയറയൊരുക്കുന്ന
മണവാട്ടിയുമാകാം.......
അതു;
മനസ്സുകളുടെ മനപ്പൊരുത്തം
മാത്രമാണുതാനും!
ശ്രീദേവിനായര്‍
ആരോ മറന്നുവച്ചപഴമ്പുരാണത്തിന്റെ,പാതി
യുംകീറിയപഴയതാളുകളില്‍പരതിപ്പരതി,
ഒടുവില്‍ കണ്ടെടുത്തുഎന്ന് തോന്നിയ
ആനിമിഷത്തിന്റെമാസ്മരലഹരിയില്‍;
ഏതോ,അജ്ഞാനതീരത്തു നിന്നും,ആടി
ത്തിമിര്‍ത്തെത്തിയഅപകീര്‍ത്തിക്കാരിയുടെ
അനവസരത്തിലെആര്‍ത്തിയുടെ മുന്നില്‍;
ആത്മാവുനഷ്ടമാവാന്‍ ശ്രമിക്കുന്നുവോ?
അറിവിന്റെപാരമ്യതയില്‍,അവനവനെ
അന്യേഷണം നടത്തുന്ന സമയങ്ങളില്‍
അന്യന്റെ,അപാരകഴിവിനെ
അറിയാതെയെങ്കിലുംഅലോസരപ്പെടുത്തുവാന്‍,
അഭിമാനമില്ലാത്ത ഈകടന്നുവരവുകള്‍;
അനുചിതമായിത്തീരുന്നുവോ?
മനസ്സ്,എന്നമാന്ത്രികന്‍,വിശ്വസിക്കുന്നു;
മനമെന്നമയക്കുന്ന മധുരവികാരങ്ങളെയെല്ലാം!
മധുചഷകത്തിലൊളിച്ചുവച്ചപലതും
മനമറിയാതെ മൊത്തിക്കുടിക്കുമ്പോള്‍
മാറ്റമില്ലാതെ ,മറയില്ലാതെയവന്‍
മറക്കുന്നൂ..മാന്ത്രികപ്രഭാപൂരിതമായ
മായയുടെ മറവിവന്ന മനസ്സിനെ!
നഷ്ടങ്ങളെല്ലാം,നഷ്ടങ്ങള്‍ മാത്രം!
നഷ്ടപ്പെടാതെനോക്കുവാന്‍നാമെന്നുംശ്രമിക്കുന്നു!
നഷ്ടമായവന്റെ,നഷ്ടങ്ങള്‍ ഒരിക്കലും
നികത്തുവാനാകാത്തവണ്ണംനില്‍ക്കുന്നു!
വരാനിരിക്കുന്ന വരായ്കകളെ
വാതോരാതെ വര്‍ണ്ണിക്കുന്നതിലുംനല്ലത്
വരാതെ നോക്കുന്നതിലല്ലേ?
വഴിവയ്ക്കാതിരിക്കുന്നതിലുമല്ലേ?
മമത,മായയാകാം...
മന്ത്രമാകാം....
മധുരമാകാം....
മണിയറയൊരുക്കുന്ന
മണവാട്ടിയുമാകാം.......
അതു;
മനസ്സുകളുടെ മനപ്പൊരുത്തം
മാത്രമാണുതാനും!
ശ്രീദേവിനായര്‍
Wednesday, January 14, 2009
ഫലവൃക്ഷം
അണ്ണാറക്കണ്ണന്‍,വീണ്ടുംവീണ്ടും ചിലച്ചു....
ഞാന്‍,കേള്‍ക്കാത്തഭാവത്തില്‍നിന്നു!
എന്റെ ശരീരംനിറയെ വസന്തത്തിന്റെ
വരദാനം പോലെ പൂമൊട്ടുകള്‍!
വിടരാന്‍ തുടങ്ങുന്നപൂമൊട്ടുകള്‍....!
എനിയ്ക്ക് ഇപ്പോള്‍ ആവശ്യം;
ഒരു ഭ്രമരമാണ്,
അവനെന്റെ നാളത്തെപ്രതീക്ഷകളെ
സഫലീകരിച്ചേയ്ക്കാം...!
സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കിയേക്കാം....!
അണ്ണാറക്കണ്ണന്‍,വീണ്ടും വീണ്ടുംചിലച്ചു......
ഞാന്‍,എന്റെ ശിഖരങ്ങള്‍ കാറ്റിലുലയ്ക്കാതെ,
ഇളക്കാതെ,അനക്കാതെ,കണ്‍കൂപ്പികുനിഞ്ഞു
നിന്നു....
അവനെ കാണാത്തതുപോലെ....!
എന്റെ ചുറ്റുംനിരന്നുനിന്നപൂമരങ്ങളെല്ലാം;
അണ്ണാറക്കണ്ണന്റെ പ്രണയത്തില്‍ സ്വയം
മറന്നുവോ?
അവനെക്കണ്ടപാടെ ആടിത്തിമിര്‍ത്ത
ശിഖരങ്ങളില്‍;
അവര്‍ നാളത്തെ ഫലങ്ങളെ നഷ്ടപ്പെടുത്തിയോ?
ശിഖരങ്ങള്‍ കുലുക്കി പ്രണയം നടിച്ച്,
അവര്‍ അവനെ ആകര്‍ഷിക്കുന്നത്
ഞാന്‍ പരിഹാസത്തോടെ നോക്കിനിന്നു!
ഓരോ തവണയും അണ്ണാറക്കണ്ണന്‍ ഓരോ
മരങ്ങളുടെയും പൂതൊഴിച്ചു,നിര്‍വൃതി
കണ്ടെടുക്കുകയായിരുന്നു!
അണ്ണാറക്കണ്ണന്‍,വീണ്ടും ചിലച്ചു...
യുവകാമുകനെപ്പോലെ,
അവന്‍,
ഒന്നില്‍നിന്നും അടുത്തതില്‍...
പൂമരത്തില്‍ നിന്ന്,വന്മരത്തിലേയ്ക്ക്....
ഉത്സാഹത്തോടെ ചാടിരസിച്ചുകൊണ്ടേ
യിരുന്നു....
തോട്ടത്തിലെ പൂമരങ്ങള്‍ എന്നെ
അവജ്ഞയോടെ നോക്കി;
അവനോടൊപ്പമാടിത്തിമിര്‍ത്തുകോണ്ടേ
യിരുന്നു!
ഞാന്‍ അവരുടെ പതനം ഒരിക്കലും
ആഗ്രഹിക്കുന്നില്ല;
നിരാശകൊണ്ടും,ദുഃഖംകൊണ്ടുമെന്റെ
മനസ്സ് വേദനിച്ചു.
ഒന്നും കാണാത്ത ഭാവത്തില്‍...
കേള്‍ക്കാത്തെ ഭാവത്തില്‍....
ഞാന്‍ എന്റെ പൂവുകള്‍
ഫലമാകാന്‍,കാത്തിരുന്നു....!
സ്നേഹദൂതനായ ഒരു ഭ്രമരത്തിന്റെ
വരവും കാത്ത്,ഞാന്‍
നോക്കിയിരുന്നു.....അകലെ...അകലെ..!
അണ്ണാറക്കണ്ണന്‍ വീണ്ടും ചിലച്ചു...
വീണ്ടും...വീണ്ടും..വീണ്ടും...!
ശിഖരങ്ങളില്‍ തലമറച്ചു ഞാന്‍
ഒളിച്ചിരുന്നു;
എന്നെ ഏറുകണ്ണിട്ട് നോക്കി അവന്‍
അടുത്തമരത്തില്‍ ചാടിക്കയറി....
വസന്തകാലം വിടപറഞ്ഞു കഴിയുന്ന
വരെ അവന്‍ ആടിത്തിമിര്‍ത്തു....
എല്ലാമരങ്ങളുടെയും;
പൂതൊഴിച്ചു,തേന്‍ നുകര്‍ന്ന്,
ഉന്മത്തനായി വിടപറയാന്‍ ഒരുങ്ങന്ന
അവനെക്കണ്ട പൂമരങ്ങള്‍
നിഷ്ഫലമായ സ്വപ്നങ്ങളില്‍
സ്വന്തം ഫലങ്ങളെ ഓര്‍ത്തുവിലപിച്ചു!
കാമുകനെ നഷ്ടപ്പെട്ട കാമുകിമാരെപ്പോലെ;
പൂന്തോട്ടം നിര്‍വ്വികാരയായി...
പൂമരങ്ങള്‍ ദീര്‍ഘനിശ്വാസത്തില്‍
സ്വന്തം കരിഞ്ഞ പൂമൊട്ടുകളെ കണ്ടു!
നഷ്ടപ്പെട്ട കിട്ടാക്കനികളെ നോക്കിനിന്ന
അവര്‍;
എന്നെനോക്കി വിളറിച്ചിരിച്ചു...
എന്റെ ശിഖരങ്ങളിലെ
അണ്ണാറക്കണ്ണന്‍ തൊടാത്തഫലങ്ങളെയും!
ഞാന്‍,കേള്‍ക്കാത്തഭാവത്തില്‍നിന്നു!
എന്റെ ശരീരംനിറയെ വസന്തത്തിന്റെ
വരദാനം പോലെ പൂമൊട്ടുകള്‍!
വിടരാന്‍ തുടങ്ങുന്നപൂമൊട്ടുകള്‍....!
എനിയ്ക്ക് ഇപ്പോള്‍ ആവശ്യം;
ഒരു ഭ്രമരമാണ്,
അവനെന്റെ നാളത്തെപ്രതീക്ഷകളെ
സഫലീകരിച്ചേയ്ക്കാം...!
സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കിയേക്കാം....!
അണ്ണാറക്കണ്ണന്‍,വീണ്ടും വീണ്ടുംചിലച്ചു......
ഞാന്‍,എന്റെ ശിഖരങ്ങള്‍ കാറ്റിലുലയ്ക്കാതെ,
ഇളക്കാതെ,അനക്കാതെ,കണ്‍കൂപ്പികുനിഞ്ഞു
നിന്നു....
അവനെ കാണാത്തതുപോലെ....!
എന്റെ ചുറ്റുംനിരന്നുനിന്നപൂമരങ്ങളെല്ലാം;
അണ്ണാറക്കണ്ണന്റെ പ്രണയത്തില്‍ സ്വയം
മറന്നുവോ?
അവനെക്കണ്ടപാടെ ആടിത്തിമിര്‍ത്ത
ശിഖരങ്ങളില്‍;
അവര്‍ നാളത്തെ ഫലങ്ങളെ നഷ്ടപ്പെടുത്തിയോ?
ശിഖരങ്ങള്‍ കുലുക്കി പ്രണയം നടിച്ച്,
അവര്‍ അവനെ ആകര്‍ഷിക്കുന്നത്
ഞാന്‍ പരിഹാസത്തോടെ നോക്കിനിന്നു!
ഓരോ തവണയും അണ്ണാറക്കണ്ണന്‍ ഓരോ
മരങ്ങളുടെയും പൂതൊഴിച്ചു,നിര്‍വൃതി
കണ്ടെടുക്കുകയായിരുന്നു!
അണ്ണാറക്കണ്ണന്‍,വീണ്ടും ചിലച്ചു...
യുവകാമുകനെപ്പോലെ,
അവന്‍,
ഒന്നില്‍നിന്നും അടുത്തതില്‍...
പൂമരത്തില്‍ നിന്ന്,വന്മരത്തിലേയ്ക്ക്....
ഉത്സാഹത്തോടെ ചാടിരസിച്ചുകൊണ്ടേ
യിരുന്നു....
തോട്ടത്തിലെ പൂമരങ്ങള്‍ എന്നെ
അവജ്ഞയോടെ നോക്കി;
അവനോടൊപ്പമാടിത്തിമിര്‍ത്തുകോണ്ടേ
യിരുന്നു!
ഞാന്‍ അവരുടെ പതനം ഒരിക്കലും
ആഗ്രഹിക്കുന്നില്ല;
നിരാശകൊണ്ടും,ദുഃഖംകൊണ്ടുമെന്റെ
മനസ്സ് വേദനിച്ചു.
ഒന്നും കാണാത്ത ഭാവത്തില്‍...
കേള്‍ക്കാത്തെ ഭാവത്തില്‍....
ഞാന്‍ എന്റെ പൂവുകള്‍
ഫലമാകാന്‍,കാത്തിരുന്നു....!
സ്നേഹദൂതനായ ഒരു ഭ്രമരത്തിന്റെ
വരവും കാത്ത്,ഞാന്‍
നോക്കിയിരുന്നു.....അകലെ...അകലെ..!
അണ്ണാറക്കണ്ണന്‍ വീണ്ടും ചിലച്ചു...
വീണ്ടും...വീണ്ടും..വീണ്ടും...!
ശിഖരങ്ങളില്‍ തലമറച്ചു ഞാന്‍
ഒളിച്ചിരുന്നു;
എന്നെ ഏറുകണ്ണിട്ട് നോക്കി അവന്‍
അടുത്തമരത്തില്‍ ചാടിക്കയറി....
വസന്തകാലം വിടപറഞ്ഞു കഴിയുന്ന
വരെ അവന്‍ ആടിത്തിമിര്‍ത്തു....
എല്ലാമരങ്ങളുടെയും;
പൂതൊഴിച്ചു,തേന്‍ നുകര്‍ന്ന്,
ഉന്മത്തനായി വിടപറയാന്‍ ഒരുങ്ങന്ന
അവനെക്കണ്ട പൂമരങ്ങള്‍
നിഷ്ഫലമായ സ്വപ്നങ്ങളില്‍
സ്വന്തം ഫലങ്ങളെ ഓര്‍ത്തുവിലപിച്ചു!
കാമുകനെ നഷ്ടപ്പെട്ട കാമുകിമാരെപ്പോലെ;
പൂന്തോട്ടം നിര്‍വ്വികാരയായി...
പൂമരങ്ങള്‍ ദീര്‍ഘനിശ്വാസത്തില്‍
സ്വന്തം കരിഞ്ഞ പൂമൊട്ടുകളെ കണ്ടു!
നഷ്ടപ്പെട്ട കിട്ടാക്കനികളെ നോക്കിനിന്ന
അവര്‍;
എന്നെനോക്കി വിളറിച്ചിരിച്ചു...
എന്റെ ശിഖരങ്ങളിലെ
അണ്ണാറക്കണ്ണന്‍ തൊടാത്തഫലങ്ങളെയും!
Tuesday, January 6, 2009
ഭാഗം4
കൌമാരകാലത്തിന്റ് നിറപ്പകിട്ടില്‍
ഞാന്‍ എന്നെഅന്യേഷിച്ചത് സ്നേഹമുള്ള
സൌഹൃദങ്ങളില്‍ മാത്രമായിരുന്നു.
ബന്ധിപ്പൂവിന്റെ നിറമുള്ള ദാവണിയണിഞ്ഞു
മറ്റൊരുബന്ധിപ്പൂപോലെപുഞ്ചിരിതൂകിനിന്ന
കാലം...!
അറിയപ്പെടാന്‍ ആഗ്രഹിച്ചതൊന്നും അറിയാന്‍
കഴിയാത്ത,അറിഞ്ഞതൊന്നും പുറത്തുപറയാന്‍
കഴിയാത്ത ഒരു യൌവ്വനം എന്നിലെ ഏകാന്ത
തയ്ക്ക് മിഴിവേകി.ഏകാന്തതയുടെ തടവറയില്‍
യൌവ്വനമെന്തിനോവേണ്ടി കാത്തുനിന്നു!
കാലയവനികയ്ക്കുള്ളില്‍ മറയുന്നചിന്തകളില്‍
ഞാനെന്നും ബാല്യകൌമാരയൌവ്വന ചിന്തകളെ
മറയ്ക്കുന്നു.എന്റെ നിസ്സഹായാവസ്ഥയുടെ
പലതരം വികാരങ്ങളെ യിന്നും ഒട്ടുംചോര്‍ത്താതെ
എന്റെ മുന്നില്‍ കൊണ്ടുനിര്‍ത്തുന്നു.
ഇത്രയും കാത്തിരിപ്പിനുശേഷവും ഞാനെന്റെ
ഓര്‍മ്മച്ചെപ്പു തുറന്നുനോക്കാതിരുന്നത്
എന്താണെന്നും,ഭണ്ഡാരപ്പുരയുടെ താക്കോള്‍
എവിടെയോ നഷ്ടപ്പെട്ടുവോയെന്നും ഞാന്‍
എന്നോടുതന്നെ ചോദിച്ചുപോകാറുമുണ്ട്!
മനസ്സില്‍ സൂക്ഷിക്കാന്‍ ആയിരംകാര്യങ്ങള്‍,
പുറത്തപറയാന്‍ പറ്റാത്ത ചിന്തകള്‍
പതിനായിരങ്ങള്‍..
ഇതിലേതു സൂക്ഷിക്കണം,ഏതുമായ്ക്കണം?
പെണ്മനം,കണക്കെടുക്കാന്‍പറ്റാത്തതരം
അപമാനങ്ങളുടേയും,അസൂയയുടേയും,
മാറ്റുരയ്ക്കാന്‍പറ്റാത്തപലവിധമോഹ
സങ്കല്പങ്ങളുടേയും,ആകെത്തുകയല്ലേ?
(ബാക്കിഭാഗങ്ങള്‍പിന്നീട്)
ഞാന്‍ എന്നെഅന്യേഷിച്ചത് സ്നേഹമുള്ള
സൌഹൃദങ്ങളില്‍ മാത്രമായിരുന്നു.
ബന്ധിപ്പൂവിന്റെ നിറമുള്ള ദാവണിയണിഞ്ഞു
മറ്റൊരുബന്ധിപ്പൂപോലെപുഞ്ചിരിതൂകിനിന്ന
കാലം...!
അറിയപ്പെടാന്‍ ആഗ്രഹിച്ചതൊന്നും അറിയാന്‍
കഴിയാത്ത,അറിഞ്ഞതൊന്നും പുറത്തുപറയാന്‍
കഴിയാത്ത ഒരു യൌവ്വനം എന്നിലെ ഏകാന്ത
തയ്ക്ക് മിഴിവേകി.ഏകാന്തതയുടെ തടവറയില്‍
യൌവ്വനമെന്തിനോവേണ്ടി കാത്തുനിന്നു!
കാലയവനികയ്ക്കുള്ളില്‍ മറയുന്നചിന്തകളില്‍
ഞാനെന്നും ബാല്യകൌമാരയൌവ്വന ചിന്തകളെ
മറയ്ക്കുന്നു.എന്റെ നിസ്സഹായാവസ്ഥയുടെ
പലതരം വികാരങ്ങളെ യിന്നും ഒട്ടുംചോര്‍ത്താതെ
എന്റെ മുന്നില്‍ കൊണ്ടുനിര്‍ത്തുന്നു.
ഇത്രയും കാത്തിരിപ്പിനുശേഷവും ഞാനെന്റെ
ഓര്‍മ്മച്ചെപ്പു തുറന്നുനോക്കാതിരുന്നത്
എന്താണെന്നും,ഭണ്ഡാരപ്പുരയുടെ താക്കോള്‍
എവിടെയോ നഷ്ടപ്പെട്ടുവോയെന്നും ഞാന്‍
എന്നോടുതന്നെ ചോദിച്ചുപോകാറുമുണ്ട്!
മനസ്സില്‍ സൂക്ഷിക്കാന്‍ ആയിരംകാര്യങ്ങള്‍,
പുറത്തപറയാന്‍ പറ്റാത്ത ചിന്തകള്‍
പതിനായിരങ്ങള്‍..
ഇതിലേതു സൂക്ഷിക്കണം,ഏതുമായ്ക്കണം?
പെണ്മനം,കണക്കെടുക്കാന്‍പറ്റാത്തതരം
അപമാനങ്ങളുടേയും,അസൂയയുടേയും,
മാറ്റുരയ്ക്കാന്‍പറ്റാത്തപലവിധമോഹ
സങ്കല്പങ്ങളുടേയും,ആകെത്തുകയല്ലേ?
(ബാക്കിഭാഗങ്ങള്‍പിന്നീട്)
Monday, January 5, 2009
ഭാഗം3
അഞ്ചാംക്ലാസ്സിലോട്ട് കയറിയപ്പോള്‍
ഞാനുംവലുതായി.പിന്നെ എന്റെക്ലാസ്സില്‍
ആണ്‍കുട്ടികളില്ല.എല്ലാപേരും പെണ്‍കുട്ടികള്‍
ആരെയെങ്കിലും കൂട്ടുപിടിക്കാതെ എങ്ങനെ
മുമ്പോട്ട്പോകും?
അങ്ങനെ,അവസാനംഒരുപാവംസുന്ദരി
എന്റെ കൂട്ടുകാരിയായി.പാവന!
പേരുപോലെ പാവനം.എപ്പോഴും ചിരിക്കും
പതുക്കെ സംസാരിക്കും.എപ്പോഴും എന്തെങ്കിലും
എന്നോടു മെല്ലെപ്പറഞ്ഞു ചിരിക്കയും ചെയ്യും.
പോരെ?ധാരാളം....
പക്ഷേ?
പാവനയുടെ കാര്യം എന്റെ വീട്ടില്‍ മാത്രം
ഞാന്‍ പറയാതിരിക്കാന്‍ ശ്രമിച്ചു.
എന്തിനുംകുറ്റംകണ്ടുപിടിക്കുന്നതില്‍അവരെല്ലാം
വളരെ മിടുക്കരാണല്ലോ? എന്നുംവളരെ
സന്തോഷത്തോടെഞാനുംസ്കൂളില്‍
പോയിത്തുടങ്ങീ...
ഒരു ദിവസംരാവിലെ പോകുന്നവഴി,
പാവന എന്നോട് പറഞ്ഞു;
ദേവി ഇന്ന് നീഎന്റെകൂടെഒരിടംവരെ വരുമോ?
പിന്നെന്താ?ഞാന്‍ എന്തിനും റെഡിയല്ലേ?
അങ്ങനെ,പോകുന്നവഴി ഞങ്ങള്‍ ഒരു വീട്ടില്‍
കയറി.
അവിടെ ...
പുറത്താരെയും കണ്ടില്ല,പരിചയമുള്ള സ്ഥലം
പോലെ അവള്‍ ഉള്ളിലോട്ട് കയറി.ഞാനും
കൂടെ നടന്നു.അകത്ത് ഒരു അമ്മൂമ്മ
നിലത്തിരുന്ന് ഒരു പാത്രത്തില്പഴങ്കഞ്ഞി
കുടിക്കുന്നു.കാന്താരിമുളകും കപ്പയുംചേര്‍ത്തു
കഞ്ഞികുടിക്കുന്ന അവരെ ഞാന്‍ നോക്കിനിന്നു.
അവര്‍ ഒന്നു തലയുയര്‍ത്തിനോക്കിചിരിച്ചു.
കൈയിലിരുന്ന ഒരു പൊതിഅമ്മൂമ്മയുടെ
കൈയിലേല്പിച്ചുഅവള്‍ തിരിയുമ്പോള്‍
എനിയ്ക്ക് അവളോട് ഒരായിരം ചോദ്യങ്ങള്‍
ചോദിക്കാനുള്ളതുപോലെ!
എന്നെ മനസ്സിലാക്കിയതുപോലെ പാവന ഇത്രയും
പറഞ്ഞു.നമുക്ക് പോകാം...ബെല്ലടിക്കും!
വഴിനീളെ അവള്‍ ഒന്നും പറഞ്ഞില്ല,
മ്ലാനമായ മുഖം.ഞാന്‍ ഒന്നും മിണ്ടാതെ
കൂടെനടന്നു...
നിശബ്ദത പെട്ടെന്ന് മാറ്റി പാവന ഒന്ന്
ചിരിച്ചു,എന്നിട്ട് പതുക്കെപറഞ്ഞുതുടങ്ങി..
അതു അമ്മൂമ്മയാ...എന്റെ അമ്മയുടെഅമ്മ!
അമ്മയുടെ ആജ്ഞയാ,അവിടെചെന്നാല്‍ ഒന്നും
പറയരുത്,ചോദിക്കരുത്,വാങ്ങിക്കഴിക്കരുത്.
അത്ഭുതത്തോടെ നിന്നഎന്നോട്,അവള്‍ ഇത്രയും
കൂടിപ്പറഞ്ഞു..
ഞാന്‍ അമ്മൂമ്മയ്ക്കുകൊടുത്തപൊതി
നീ കണ്ടോ?അതില്‍ നിറയെ കാശാ...
ഒരായിരം രൂപയെങ്കിലും കാണും!
ഞാന്‍ വീണ്ടുമതിശയിച്ചു.....?
വലുതായെങ്കിലും, ഇനിയുംഒരുപാട്
അറിയാനുണ്ടെന്ന് വീണ്ടും എനിയ്ക്ക്
തോന്നിത്തുടങ്ങിയത് അന്നായിരുന്നു!
തുടരും.
ഞാനുംവലുതായി.പിന്നെ എന്റെക്ലാസ്സില്‍
ആണ്‍കുട്ടികളില്ല.എല്ലാപേരും പെണ്‍കുട്ടികള്‍
ആരെയെങ്കിലും കൂട്ടുപിടിക്കാതെ എങ്ങനെ
മുമ്പോട്ട്പോകും?
അങ്ങനെ,അവസാനംഒരുപാവംസുന്ദരി
എന്റെ കൂട്ടുകാരിയായി.പാവന!
പേരുപോലെ പാവനം.എപ്പോഴും ചിരിക്കും
പതുക്കെ സംസാരിക്കും.എപ്പോഴും എന്തെങ്കിലും
എന്നോടു മെല്ലെപ്പറഞ്ഞു ചിരിക്കയും ചെയ്യും.
പോരെ?ധാരാളം....
പക്ഷേ?
പാവനയുടെ കാര്യം എന്റെ വീട്ടില്‍ മാത്രം
ഞാന്‍ പറയാതിരിക്കാന്‍ ശ്രമിച്ചു.
എന്തിനുംകുറ്റംകണ്ടുപിടിക്കുന്നതില്‍അവരെല്ലാം
വളരെ മിടുക്കരാണല്ലോ? എന്നുംവളരെ
സന്തോഷത്തോടെഞാനുംസ്കൂളില്‍
പോയിത്തുടങ്ങീ...
ഒരു ദിവസംരാവിലെ പോകുന്നവഴി,
പാവന എന്നോട് പറഞ്ഞു;
ദേവി ഇന്ന് നീഎന്റെകൂടെഒരിടംവരെ വരുമോ?
പിന്നെന്താ?ഞാന്‍ എന്തിനും റെഡിയല്ലേ?
അങ്ങനെ,പോകുന്നവഴി ഞങ്ങള്‍ ഒരു വീട്ടില്‍
കയറി.
അവിടെ ...
പുറത്താരെയും കണ്ടില്ല,പരിചയമുള്ള സ്ഥലം
പോലെ അവള്‍ ഉള്ളിലോട്ട് കയറി.ഞാനും
കൂടെ നടന്നു.അകത്ത് ഒരു അമ്മൂമ്മ
നിലത്തിരുന്ന് ഒരു പാത്രത്തില്പഴങ്കഞ്ഞി
കുടിക്കുന്നു.കാന്താരിമുളകും കപ്പയുംചേര്‍ത്തു
കഞ്ഞികുടിക്കുന്ന അവരെ ഞാന്‍ നോക്കിനിന്നു.
അവര്‍ ഒന്നു തലയുയര്‍ത്തിനോക്കിചിരിച്ചു.
കൈയിലിരുന്ന ഒരു പൊതിഅമ്മൂമ്മയുടെ
കൈയിലേല്പിച്ചുഅവള്‍ തിരിയുമ്പോള്‍
എനിയ്ക്ക് അവളോട് ഒരായിരം ചോദ്യങ്ങള്‍
ചോദിക്കാനുള്ളതുപോലെ!
എന്നെ മനസ്സിലാക്കിയതുപോലെ പാവന ഇത്രയും
പറഞ്ഞു.നമുക്ക് പോകാം...ബെല്ലടിക്കും!
വഴിനീളെ അവള്‍ ഒന്നും പറഞ്ഞില്ല,
മ്ലാനമായ മുഖം.ഞാന്‍ ഒന്നും മിണ്ടാതെ
കൂടെനടന്നു...
നിശബ്ദത പെട്ടെന്ന് മാറ്റി പാവന ഒന്ന്
ചിരിച്ചു,എന്നിട്ട് പതുക്കെപറഞ്ഞുതുടങ്ങി..
അതു അമ്മൂമ്മയാ...എന്റെ അമ്മയുടെഅമ്മ!
അമ്മയുടെ ആജ്ഞയാ,അവിടെചെന്നാല്‍ ഒന്നും
പറയരുത്,ചോദിക്കരുത്,വാങ്ങിക്കഴിക്കരുത്.
അത്ഭുതത്തോടെ നിന്നഎന്നോട്,അവള്‍ ഇത്രയും
കൂടിപ്പറഞ്ഞു..
ഞാന്‍ അമ്മൂമ്മയ്ക്കുകൊടുത്തപൊതി
നീ കണ്ടോ?അതില്‍ നിറയെ കാശാ...
ഒരായിരം രൂപയെങ്കിലും കാണും!
ഞാന്‍ വീണ്ടുമതിശയിച്ചു.....?
വലുതായെങ്കിലും, ഇനിയുംഒരുപാട്
അറിയാനുണ്ടെന്ന് വീണ്ടും എനിയ്ക്ക്
തോന്നിത്തുടങ്ങിയത് അന്നായിരുന്നു!
തുടരും.
Sunday, January 4, 2009
ഭാഗം 2
എന്റെ ഇഷ്ടങ്ങള്‍ എന്നുമേട്ടനെശല്യപ്പെടുത്തി.
ഏട്ടന്റെ വസ്ത്രങ്ങളെടുത്ത് ധരിച്ച് ഞാന്‍
ഒരാണ്‍കുട്ടിയാകാന്‍ വൃഥാശ്രമം നടത്തി
അവിടെയും പരാജയപ്പെട്ടു!
പിന്നെയാണെന്റെക്ലാസിലെ വിശ്വനാഥന്‍
എന്റെ കൂട്ടുകാരനായത്.എന്റെഅടുക്കലി
രിക്കുന്നവിശ്വന്‍ നല്ലനിക്കറും ഷര്‍ട്ടുംധരിച്ച്
എന്നും ക്ലാസ്സില്‍ വരും .എന്തോരുമണം;
ഒരുദിവസം അവന്‍ അതുപറഞ്ഞു,
അതൊക്കെ പേര്‍ഷ്യന്‍ തുണിയാ...അവന്റെ
അച്ഛന്‍ പേര്‍ഷ്യയിലാ,ഞാന്‍ എന്നും
അവന്റെ ഒപ്പം നടന്നു.സ്ലേറ്റുപെന്‍സിലിന്റെ
യും മഷിത്തണ്ടിന്റെയും മണമുള്ള ആകാലം,
എന്റെ ജീവിതത്തില്‍ പേര്‍ഷ്യന്‍ മണവും
സമ്മാനിച്ചു!
സ്കൂള്‍വിട്ട് ഒരുമിച്ചുനടന്ന് വീട്ടില്പോകുന്ന
ഞങ്ങളെക്കണ്ടമുതിര്‍ന്ന പെണ്‍കുട്ടികള്‍
അടക്കം പറഞ്ഞു ചിരിച്ചു.കളിയാക്കി.
മൂന്നാംക്ലാസ്സുകാരായഞങ്ങള്‍ അതുകണ്ട്
കൂടെച്ചിരിച്ചു.ഇതുപതിവായപ്പോള്‍ പിന്നെയും
ഉണ്ടായിസ്ഥിരം പല്ലവി;അതുപക്ഷേ,അമ്മയുടെ
വകയല്ലയെന്നുമാത്രം!
അടുക്കളക്കാരി ജാനുഒരു ദിവസം കണ്ണുതുറിച്ച്
എന്നോട് കയര്‍ത്തു.സ്കൂള്‍വിട്ട് വിശ്വന്റെകൂടെ
കൈകോര്‍ത്ത് വാതോരതെസംസാരിച്ചുവന്നഞാന്‍
പെട്ടെന്ന് അതുകേട്ട് പൊട്ടിത്തെറിച്ചു.
കൊച്ചെ,എന്തായിത് .ആമ്പിള്ളേരാ കൂട്ട്?
കൊച്ചിനുമാത്രമെന്താഎല്ലാത്തിനുമൊരുപൊല്ലാപ്പ്
പെണ്‍പിള്ളാരെആരുംകിട്ടീല്ലേ?ഒരുകൂട്ട്!
കൊച്ചിലേ ചൊല്ലിക്കൊടുത്തുവളര്‍ത്തണം....
ജാനു മെല്ലെപ്പറഞ്ഞുഒന്നുഇരുത്തിമൂളി!
വിശ്വന്‍ എന്റെകൈവിട്ട് അര്‍ത്ഥമറിയാതെ
മിഴിച്ചുനിന്നു.ഞാന്‍ കേട്ടുതഴമ്പിച്ചകാതുകളില്‍
ഒന്നുംകേല്‍ക്കാത്ത ഭാവംനടിച്ചു.
ഉപദേശവുംകഴിഞ്ഞു ചന്തികുലുക്കിനടന്നു
പോകുന്ന ജാനുവിനെ ഞാന്‍ തിരിഞ്ഞു
നോക്കിനിന്നു.കണ്ണില്‍നിന്നുമ്മറയുന്നതുവരെ.
എന്റെകണ്ണില്‍ജാനുവിന്റെ വാക്കുകള്‍
അപ്പോള്‍ മറഞ്ഞുനിന്നു;പക്ഷേ ജാനുവിന്റെ
പുറംഭാഗം മാത്രം മറയാതെനിന്നു.
ഞാന്‍ കണ്ണന്‍ മാഷിനെഓര്‍ത്തു.മാഷ്കണ്ടിരു
ന്നെങ്കില്‍ ഇപ്പോള്‍ ചീത്തപറഞ്ഞതിന് ജാനു
വിന്റെ ചന്തിയ്ക്ക് നല്ലപെട കിട്ടിയേനേ!
ഭൂമികുലുക്കിനടന്ന്പോകുന്നജാനുവിന്റ്
പിറകേ സൈക്കിളില്‍ പായുന്ന പത്രക്കാരന്‍
പെട്ടെന്ന് സൈക്കിളില്‍ നിന്ന് ഇറങ്ങി
നടന്ന് പോകുന്നു.എന്തുപറ്റി?സൈക്കിള്‍
പഞ്ചറായോ?ഞാന്‍ അവിടെത്തന്നെനിന്നു!
ജാനുവിന്റെ കൂട്ടുകാരനായിരിക്കുംഅല്ലേ?
ജാനൂനെകുറ്റം പറയാന്‍ ആരുമില്ലല്ലോ?
മുതിര്‍ന്നവര്‍ക്ക്എന്തുമാകാമല്ലോ?അല്ലേ?
ഞാനുംമുതിര്‍ന്നിരുന്നെങ്കില്‍!
ആദ്യമായിഎന്റെകുട്ടിക്കാലത്തെആദ്യത്തെ
മോഹംഞാന്‍,കണ്ടെടുക്കുകയായിരുന്നു!
തുടരും..
ഏട്ടന്റെ വസ്ത്രങ്ങളെടുത്ത് ധരിച്ച് ഞാന്‍
ഒരാണ്‍കുട്ടിയാകാന്‍ വൃഥാശ്രമം നടത്തി
അവിടെയും പരാജയപ്പെട്ടു!
പിന്നെയാണെന്റെക്ലാസിലെ വിശ്വനാഥന്‍
എന്റെ കൂട്ടുകാരനായത്.എന്റെഅടുക്കലി
രിക്കുന്നവിശ്വന്‍ നല്ലനിക്കറും ഷര്‍ട്ടുംധരിച്ച്
എന്നും ക്ലാസ്സില്‍ വരും .എന്തോരുമണം;
ഒരുദിവസം അവന്‍ അതുപറഞ്ഞു,
അതൊക്കെ പേര്‍ഷ്യന്‍ തുണിയാ...അവന്റെ
അച്ഛന്‍ പേര്‍ഷ്യയിലാ,ഞാന്‍ എന്നും
അവന്റെ ഒപ്പം നടന്നു.സ്ലേറ്റുപെന്‍സിലിന്റെ
യും മഷിത്തണ്ടിന്റെയും മണമുള്ള ആകാലം,
എന്റെ ജീവിതത്തില്‍ പേര്‍ഷ്യന്‍ മണവും
സമ്മാനിച്ചു!
സ്കൂള്‍വിട്ട് ഒരുമിച്ചുനടന്ന് വീട്ടില്പോകുന്ന
ഞങ്ങളെക്കണ്ടമുതിര്‍ന്ന പെണ്‍കുട്ടികള്‍
അടക്കം പറഞ്ഞു ചിരിച്ചു.കളിയാക്കി.
മൂന്നാംക്ലാസ്സുകാരായഞങ്ങള്‍ അതുകണ്ട്
കൂടെച്ചിരിച്ചു.ഇതുപതിവായപ്പോള്‍ പിന്നെയും
ഉണ്ടായിസ്ഥിരം പല്ലവി;അതുപക്ഷേ,അമ്മയുടെ
വകയല്ലയെന്നുമാത്രം!
അടുക്കളക്കാരി ജാനുഒരു ദിവസം കണ്ണുതുറിച്ച്
എന്നോട് കയര്‍ത്തു.സ്കൂള്‍വിട്ട് വിശ്വന്റെകൂടെ
കൈകോര്‍ത്ത് വാതോരതെസംസാരിച്ചുവന്നഞാന്‍
പെട്ടെന്ന് അതുകേട്ട് പൊട്ടിത്തെറിച്ചു.
കൊച്ചെ,എന്തായിത് .ആമ്പിള്ളേരാ കൂട്ട്?
കൊച്ചിനുമാത്രമെന്താഎല്ലാത്തിനുമൊരുപൊല്ലാപ്പ്
പെണ്‍പിള്ളാരെആരുംകിട്ടീല്ലേ?ഒരുകൂട്ട്!
കൊച്ചിലേ ചൊല്ലിക്കൊടുത്തുവളര്‍ത്തണം....
ജാനു മെല്ലെപ്പറഞ്ഞുഒന്നുഇരുത്തിമൂളി!
വിശ്വന്‍ എന്റെകൈവിട്ട് അര്‍ത്ഥമറിയാതെ
മിഴിച്ചുനിന്നു.ഞാന്‍ കേട്ടുതഴമ്പിച്ചകാതുകളില്‍
ഒന്നുംകേല്‍ക്കാത്ത ഭാവംനടിച്ചു.
ഉപദേശവുംകഴിഞ്ഞു ചന്തികുലുക്കിനടന്നു
പോകുന്ന ജാനുവിനെ ഞാന്‍ തിരിഞ്ഞു
നോക്കിനിന്നു.കണ്ണില്‍നിന്നുമ്മറയുന്നതുവരെ.
എന്റെകണ്ണില്‍ജാനുവിന്റെ വാക്കുകള്‍
അപ്പോള്‍ മറഞ്ഞുനിന്നു;പക്ഷേ ജാനുവിന്റെ
പുറംഭാഗം മാത്രം മറയാതെനിന്നു.
ഞാന്‍ കണ്ണന്‍ മാഷിനെഓര്‍ത്തു.മാഷ്കണ്ടിരു
ന്നെങ്കില്‍ ഇപ്പോള്‍ ചീത്തപറഞ്ഞതിന് ജാനു
വിന്റെ ചന്തിയ്ക്ക് നല്ലപെട കിട്ടിയേനേ!
ഭൂമികുലുക്കിനടന്ന്പോകുന്നജാനുവിന്റ്
പിറകേ സൈക്കിളില്‍ പായുന്ന പത്രക്കാരന്‍
പെട്ടെന്ന് സൈക്കിളില്‍ നിന്ന് ഇറങ്ങി
നടന്ന് പോകുന്നു.എന്തുപറ്റി?സൈക്കിള്‍
പഞ്ചറായോ?ഞാന്‍ അവിടെത്തന്നെനിന്നു!
ജാനുവിന്റെ കൂട്ടുകാരനായിരിക്കുംഅല്ലേ?
ജാനൂനെകുറ്റം പറയാന്‍ ആരുമില്ലല്ലോ?
മുതിര്‍ന്നവര്‍ക്ക്എന്തുമാകാമല്ലോ?അല്ലേ?
ഞാനുംമുതിര്‍ന്നിരുന്നെങ്കില്‍!
ആദ്യമായിഎന്റെകുട്ടിക്കാലത്തെആദ്യത്തെ
മോഹംഞാന്‍,കണ്ടെടുക്കുകയായിരുന്നു!
തുടരും..
Saturday, January 3, 2009
പെണ്ണ്
(കഥ)
ഉള്ളില്‍തോന്നുന്നതൊന്നുമെനിയ്ക്ക്
പുറത്തുപറയാന്‍ അനുവാദമില്ല.
ഒരു ജയില്‍പ്പുള്ളിയോ,കൊള്ളക്കാരിയോ,
ആയതുകൊണ്ടല്ലാ;ഒരുഭാര്യയും വീട്ടമ്മയും
ആയതുകൊണ്ടുമല്ല.നിങ്ങള്‍ക്കുതോന്നാം,
പിന്നെയെന്ത്കൊണ്ട്?അല്ലേ?
ഇതൊന്നുമല്ലെന്ന്ഞാന്‍പറയുമ്പോഴുംനിങ്ങള്‍
അമ്പരന്ന് എന്റെ മുഖത്തുനോക്കുന്നത്
എനിയ്ക്ക്കാണാം,എനിയ്ക്ക് എന്തുസംഭവിച്ചൂ
എന്നൊരു നിമിഷം നിങ്ങളുടെ ചിന്തയില്‍
ഒരു തോന്നല്‍?ശരിയല്ലേ?
ഒന്നുംസംഭവിച്ചിട്ടില്ലയെന്നുമാത്രമല്ല,
സംഭവിക്കാതിരിക്കാനുംകൂടിയാണ്ഞാന്‍
ഇതൊക്കെ മുന്‍ കൂറായിപ്പറയുന്നത്!
എല്ലാപേരും ആകാംക്ഷാ ഭരിതരായിരിക്കുമ്പോള്‍
ഒരു സംഗതി പെട്ടെന്ന്പറയുക,അതുകേട്ടിരിക്കുന്നവര്‍
പെട്ടെന്ന് പൊട്ടിത്തെറിക്കുക,ഇതൊകെയല്ലേ
ഇപ്പോഴത്തെ ഒരു സ്റ്റൈല്‍!
ഇനി ഞാന്‍ അധികം മുഖവുരയില്ലാതെ
കാര്യം പറയാം.ഞാനൊരുസ്ത്രീയായതുകൊണ്ട്!
അയ്യേ,നിങ്ങള്‍ എന്തൊക്കെയോപ്രതീക്ഷിച്ചു;അല്ലെ?
ഇതാണ്,എന്റെ സ്വഭാവം!ഇപ്പോഴത്തെ
സീരിയലുകളെപ്പോലെ മനുഷ്യരുടെ
ക്ഷമയുടെ നെല്ലിപ്പലക കാണുന്നതരത്തിലുള്ള
ഒരു സംസാരശൈലി രൂപപ്പെടുത്തിയെടുക്കാന്‍
ഞാനും വളരെയേറെ പാടുപെടേണ്ടിവന്നു.
പതിവായികണ്ടുകൊണ്ടിരിക്കുന്നസീരിയല്‍
പെട്ടെന്ന് മനുഷ്യരെവിഡ്ഡിയാക്കിപൊട്ടിച്ചിരി
ക്കുമ്പോള്‍നാമുംഇരട്ടനിലയില്‍പൊട്ടിത്തെറിക്കുന്നു!
നമ്മുടെഉള്ളില്‍ നമ്മോടുതന്നെ അവജ്ഞതോന്നി
പ്പോകുന്നു.
ആരുംശ്രദ്ധിക്കുന്നില്ലെന്ന ഉറപ്പില്‍ ഇടംവലം
നോക്കിമെല്ലെ എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍;
പത്രംവായിക്കുന്നുവെന്ന നാട്യത്തില്‍
ഏറുകണ്ണിട്ട് സീരിയല്‍ കാണുന്ന ഭര്‍ത്താവും,
പുസ്തകം തുറന്നുവച്ചു റ്റിവികാണുന്ന
കുട്ടികളും,നിലംവൃത്തിയാക്കാനെന്ന നാട്യത്തില്‍
സീരിയല്‍ കാണുന്ന വേലക്കാരിയും അറിയാത്ത
ഭാവത്തില്‍ മാനത്തുനോക്കിതങ്ങളുടെ
നിരാശ കാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നു!
ഇവിടെ ആര്,ആരെകുറ്റപ്പെടുത്തണം?
പിന്നെ അല്പസമയം കണ്ണടച്ചിരിക്കാം
ഇരുട്ടാക്കാനല്ല,സമാധാനിക്കാന്‍!
ഇനികാര്യത്തിലോട്ട് കടക്കാം....
കുഞ്ഞിലേ,അമ്മ പറഞ്ഞു;
നീഒരു പെണ്ണാണ്,അടങ്ങിയൊതുങ്ങി
വളരണം!
അന്ന്,ഞാന്‍ അമ്മയുടെ കണ്ണില്‍തുറിച്ചു
നോക്കി.
എന്താ?എങ്ങനെ അടങ്ങണം?
എങ്ങനെഒതുങ്ങണം?
നിലത്തു നിന്നു വളരണം!
അടുത്തത് അതായിരുന്നു.
നിലത്തല്ലേ ഞാന്‍ നില്‍ക്കുന്നത്?
ഉപദേശം കേട്ട് മടുത്ത ഞാന്‍ പെണ്ണ്
എന്ന വാക്കുതന്നെ വെറുത്തു.
അമ്മ ഉപദേശിക്കാന്‍ വാതുറക്കുമ്പോള്‍
ഞാന്‍ ചെവിപൊത്തിത്തുടങ്ങീ.
അങ്ങനെയാണ് ഞാന്‍ എന്നപെണ്ണ്
സ്ത്രീ വിരോധിയായിത്തീര്‍ന്നത്!
ഞാന്‍ ഫ്രോക്കിനെ വെറുത്തു,പെണ്‍
വസ്ത്രങ്ങളെയും വെറുത്തു.എന്റെ
കൂട്ടുകാരി അമ്മിണി നല്ല ഫ്രോക്കിട്ടു
വരുന്നത് കണ്ടാലും ഞാന്‍ ശ്രദ്ധിക്കാറില്ല
എന്റെ ഫ്രോക്കുപോലും ഞാന്‍ നോക്കാറില്ല
പിന്നെയല്ലേ,അമ്മിണിയും ചിമ്മിനിയു!
ഇതിനും എനിയ്ക്ക്തല്ലുകിട്ടാറുണ്ട്,എന്തിനും
വിപരീതംപറയുന്ന ഞാന്‍ചിലപ്പോള്‍അര്‍ത്ഥ
മറിയാതെ പറയുന്നത്,ചീത്തവാക്കുകളായി
പ്പോകാറുണ്ട്.പക്ഷേ?കണ്ണന്‍ മാഷിന്റെ
മലയാളം ക്ലാസ്സില്‍ എന്നുംഞാന്‍ ഒന്നാം
സ്ഥാനം കയ്യടക്കി സ്വയം തൃപ്തയായി!
പക്ഷെ.ചിലസമയങ്ങളില്‍മാത്രം വിപരീത
പദം സ്വയംപരീക്ഷിച്ചയെനിയ്ക്ക്,മാഷിന്റെ
ചൂരല്പ്രയോഗത്താല്‍ ചന്തിയില്‍ നല്ല
തല്ലും കിട്ടി.
ഞാന്‍ പറഞ്ഞുവന്നത്,പെണ്ണിനെ വെറുത്ത
ഞാന്‍ ആണ്‍കുട്ടികളെ കൂട്ടുകാരാക്കി,
പിന്നെ പ്രശ്നമില്ലല്ലോ?അങ്ങനെ,ഞാന്‍
നിക്കര്‍ ,ഷര്‍ട്ട്,ഇവയൊക്കെ ഇഷ്ടപ്പെട്ടു
തുടങ്ങി..
തുടരും...
ഉള്ളില്‍തോന്നുന്നതൊന്നുമെനിയ്ക്ക്
പുറത്തുപറയാന്‍ അനുവാദമില്ല.
ഒരു ജയില്‍പ്പുള്ളിയോ,കൊള്ളക്കാരിയോ,
ആയതുകൊണ്ടല്ലാ;ഒരുഭാര്യയും വീട്ടമ്മയും
ആയതുകൊണ്ടുമല്ല.നിങ്ങള്‍ക്കുതോന്നാം,
പിന്നെയെന്ത്കൊണ്ട്?അല്ലേ?
ഇതൊന്നുമല്ലെന്ന്ഞാന്‍പറയുമ്പോഴുംനിങ്ങള്‍
അമ്പരന്ന് എന്റെ മുഖത്തുനോക്കുന്നത്
എനിയ്ക്ക്കാണാം,എനിയ്ക്ക് എന്തുസംഭവിച്ചൂ
എന്നൊരു നിമിഷം നിങ്ങളുടെ ചിന്തയില്‍
ഒരു തോന്നല്‍?ശരിയല്ലേ?
ഒന്നുംസംഭവിച്ചിട്ടില്ലയെന്നുമാത്രമല്ല,
സംഭവിക്കാതിരിക്കാനുംകൂടിയാണ്ഞാന്‍
ഇതൊക്കെ മുന്‍ കൂറായിപ്പറയുന്നത്!
എല്ലാപേരും ആകാംക്ഷാ ഭരിതരായിരിക്കുമ്പോള്‍
ഒരു സംഗതി പെട്ടെന്ന്പറയുക,അതുകേട്ടിരിക്കുന്നവര്‍
പെട്ടെന്ന് പൊട്ടിത്തെറിക്കുക,ഇതൊകെയല്ലേ
ഇപ്പോഴത്തെ ഒരു സ്റ്റൈല്‍!
ഇനി ഞാന്‍ അധികം മുഖവുരയില്ലാതെ
കാര്യം പറയാം.ഞാനൊരുസ്ത്രീയായതുകൊണ്ട്!
അയ്യേ,നിങ്ങള്‍ എന്തൊക്കെയോപ്രതീക്ഷിച്ചു;അല്ലെ?
ഇതാണ്,എന്റെ സ്വഭാവം!ഇപ്പോഴത്തെ
സീരിയലുകളെപ്പോലെ മനുഷ്യരുടെ
ക്ഷമയുടെ നെല്ലിപ്പലക കാണുന്നതരത്തിലുള്ള
ഒരു സംസാരശൈലി രൂപപ്പെടുത്തിയെടുക്കാന്‍
ഞാനും വളരെയേറെ പാടുപെടേണ്ടിവന്നു.
പതിവായികണ്ടുകൊണ്ടിരിക്കുന്നസീരിയല്‍
പെട്ടെന്ന് മനുഷ്യരെവിഡ്ഡിയാക്കിപൊട്ടിച്ചിരി
ക്കുമ്പോള്‍നാമുംഇരട്ടനിലയില്‍പൊട്ടിത്തെറിക്കുന്നു!
നമ്മുടെഉള്ളില്‍ നമ്മോടുതന്നെ അവജ്ഞതോന്നി
പ്പോകുന്നു.
ആരുംശ്രദ്ധിക്കുന്നില്ലെന്ന ഉറപ്പില്‍ ഇടംവലം
നോക്കിമെല്ലെ എഴുനേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍;
പത്രംവായിക്കുന്നുവെന്ന നാട്യത്തില്‍
ഏറുകണ്ണിട്ട് സീരിയല്‍ കാണുന്ന ഭര്‍ത്താവും,
പുസ്തകം തുറന്നുവച്ചു റ്റിവികാണുന്ന
കുട്ടികളും,നിലംവൃത്തിയാക്കാനെന്ന നാട്യത്തില്‍
സീരിയല്‍ കാണുന്ന വേലക്കാരിയും അറിയാത്ത
ഭാവത്തില്‍ മാനത്തുനോക്കിതങ്ങളുടെ
നിരാശ കാണിക്കാതിരിക്കാന്‍ ശ്രമിക്കുന്നു!
ഇവിടെ ആര്,ആരെകുറ്റപ്പെടുത്തണം?
പിന്നെ അല്പസമയം കണ്ണടച്ചിരിക്കാം
ഇരുട്ടാക്കാനല്ല,സമാധാനിക്കാന്‍!
ഇനികാര്യത്തിലോട്ട് കടക്കാം....
കുഞ്ഞിലേ,അമ്മ പറഞ്ഞു;
നീഒരു പെണ്ണാണ്,അടങ്ങിയൊതുങ്ങി
വളരണം!
അന്ന്,ഞാന്‍ അമ്മയുടെ കണ്ണില്‍തുറിച്ചു
നോക്കി.
എന്താ?എങ്ങനെ അടങ്ങണം?
എങ്ങനെഒതുങ്ങണം?
നിലത്തു നിന്നു വളരണം!
അടുത്തത് അതായിരുന്നു.
നിലത്തല്ലേ ഞാന്‍ നില്‍ക്കുന്നത്?
ഉപദേശം കേട്ട് മടുത്ത ഞാന്‍ പെണ്ണ്
എന്ന വാക്കുതന്നെ വെറുത്തു.
അമ്മ ഉപദേശിക്കാന്‍ വാതുറക്കുമ്പോള്‍
ഞാന്‍ ചെവിപൊത്തിത്തുടങ്ങീ.
അങ്ങനെയാണ് ഞാന്‍ എന്നപെണ്ണ്
സ്ത്രീ വിരോധിയായിത്തീര്‍ന്നത്!
ഞാന്‍ ഫ്രോക്കിനെ വെറുത്തു,പെണ്‍
വസ്ത്രങ്ങളെയും വെറുത്തു.എന്റെ
കൂട്ടുകാരി അമ്മിണി നല്ല ഫ്രോക്കിട്ടു
വരുന്നത് കണ്ടാലും ഞാന്‍ ശ്രദ്ധിക്കാറില്ല
എന്റെ ഫ്രോക്കുപോലും ഞാന്‍ നോക്കാറില്ല
പിന്നെയല്ലേ,അമ്മിണിയും ചിമ്മിനിയു!
ഇതിനും എനിയ്ക്ക്തല്ലുകിട്ടാറുണ്ട്,എന്തിനും
വിപരീതംപറയുന്ന ഞാന്‍ചിലപ്പോള്‍അര്‍ത്ഥ
മറിയാതെ പറയുന്നത്,ചീത്തവാക്കുകളായി
പ്പോകാറുണ്ട്.പക്ഷേ?കണ്ണന്‍ മാഷിന്റെ
മലയാളം ക്ലാസ്സില്‍ എന്നുംഞാന്‍ ഒന്നാം
സ്ഥാനം കയ്യടക്കി സ്വയം തൃപ്തയായി!
പക്ഷെ.ചിലസമയങ്ങളില്‍മാത്രം വിപരീത
പദം സ്വയംപരീക്ഷിച്ചയെനിയ്ക്ക്,മാഷിന്റെ
ചൂരല്പ്രയോഗത്താല്‍ ചന്തിയില്‍ നല്ല
തല്ലും കിട്ടി.
ഞാന്‍ പറഞ്ഞുവന്നത്,പെണ്ണിനെ വെറുത്ത
ഞാന്‍ ആണ്‍കുട്ടികളെ കൂട്ടുകാരാക്കി,
പിന്നെ പ്രശ്നമില്ലല്ലോ?അങ്ങനെ,ഞാന്‍
നിക്കര്‍ ,ഷര്‍ട്ട്,ഇവയൊക്കെ ഇഷ്ടപ്പെട്ടു
തുടങ്ങി..
തുടരും...
Subscribe to:
Posts (Atom)