Friday, January 11, 2008

പ്രണയം


മുറ്റത്തേക്കു ഞാന്‍ നോക്കി നിന്നു.
തുളസിച്ചെടിക്കു വെളിച്ചം നല്‍കി വിളക്ക് കത്തിനില്‍ക്കുന്നു.
അകലെ വയല്‍ വരമ്പുകളില്‍ മങ്ങിയ പ്രകാശം,
അകലങ്ങളില്‍ നിഴലുകള്‍പോലെ മനുഷ്യര്‍,
മുഖം കാണാന്‍ പ്രയാസം, എന്നാലും തിരിച്ചറിയാം.
കണ്ണില്‍ നിന്നു മറയുന്നതുവരെ,
ആളറിയാതെ പൊയ്ക്കൊണ്ടിരിക്കുന്ന യാത്രയില്‍,
ഞാന്‍ ആരെയാണ് കാത്തു നില്‍ക്കേണ്ടത്?
പടികളിറങ്ങി ഞാന്‍ മാവിന്‍ ചുവട്ടിലോട്ടു മെല്ലെ നടക്കുമ്പോള്‍..............
മാവില, പൊഴിച്ച് അവന്‍ എന്നെ സ്വാഗതം ചെയ്തു!
വരൂ, അവന്‍ ശിഖരങ്ങള്‍ താഴ്ത്തി............
നിനക്ക് മതിയായോ, ഈ ജീവിതം?
അവനെന്റെ മുഖത്ത് ദൈന്യതയോടെ നോക്കിയതു പോലെ!
ചോദിച്ചതു പോലെ!
ഞാന്‍ ചിരിച്ചു,
മതിയായീ..........
നിനക്കോ?
ആയിക്കാണും!
എന്നേ, അവന്‍ എനിക്കു വേണ്ടി കാത്തുനില്‍ക്കുന്നു..............
എന്നൊപ്പം വരാന്‍, എന്നില്‍ അലിഞ്ഞുചേരാന്‍..............
അവന്റെ അരികില്‍ ചെല്ലുമ്പോള്‍,
അവനെ ചേര്‍ന്നു നിന്നപ്പോള്‍,
ഞാന്‍ ഒരു നിമിഷം ചിന്തിച്ചു,
ചോദിച്ചു..............
എന്റെ ശരീരം ദഹിപ്പിക്കാന്‍,
തക്ക കാഠിന്യമുണ്ടോ, നിന്റെ തടികള്‍ക്ക്?
എന്റെ മനസ്സിനെ ഭസ്മീകരിക്കാന്‍,
നിന്റെ ആത്മാവിനു കെല്‍പ്പുണ്ടോ?
കണ്ണീരൊഴുക്കി അവന്‍ മൊഴിഞ്ഞൂ.........
ഇല്ല, എനിക്കാവില്ല.........
ഭസ്മീകരിക്കാന്‍.......
നിന്നെ,
നിന്റെ സ്നേഹത്തെ,
പ്രണയത്തെ,
നിന്റെ ആത്മാവിനെ,
ശരീരത്തെ.........
ഞാന്‍‍ നശിപ്പിക്കില്ല.............
അഗ്നികൂട്ടി തരൂ,
ഞാന്‍ മരിക്കാം, നിനക്കു വേണ്ടി.............
നിന്റെ സ്നേഹത്തിനു പകരം,
നീറി മരിക്കാം................
നിനക്കുവേണ്ടി മാത്രം..............
നീയില്ലാതെ, ആവില്ല,
ഒരിക്കലും ഒരിക്കലും!!!