Monday, June 21, 2010

റോയല്‍ കേഡി---(-2---)ഭാഗം




റെന്റെ ഏ കാര്‍,എന്ന സ്ഥാപനം നടത്തിത്തുടങ്ങാന്‍
യഥാര്‍ത്ഥ ത്തില്‍ കാരണമൊന്നുമില്ലായിരുന്നു.സമയം
പോകാന്‍ കണ്ട ഒരു തമാശ.എന്നാല്‍ അതിന്റെ
അപാര സാദ്ധ്യതകള്‍ പറഞ്ഞു മനസ്സിലാക്കിയതു
സ്ത്രീലമ്പടനായ ആര്‍.കെ ആയിരുന്നു.പരീക്ഷണം
വളരെ വിജയകരമായീ...ആര്‍.കെ യുടെ വ്യക്തി
ജീവിതത്തിന്റെ പലകാണാക്കുരുക്കുകളുംദാസിന്റെ
ജീവിതത്തില്‍പലതരത്തിലുള്ളപോറലുകളോടെ ,
വലിയപരുക്കുകളില്ലാതെ മുന്നോട്ടുകൊണ്ടുപോയി.
ആരാണ്..ഈ ആര്‍ കെ?

ഊണിനുപോലും ഉപായമില്ലാതെ നടന്ന ഒരു
തെരുവുതെണ്ടി ചെറുപ്പക്കാരന്‍അന്യരെ
ദ്രോഹിച്ചുമാത്രം വലിയവനായ കഥ,
അതു ആനാട്ടിലെ എല്ലാപേര്‍ക്കുംനല്ലപോലെ
അറിയുന്ന ഒരു പരസ്യമായ രഹസ്യം.
പരിചയപ്പെടുന്നവരുടെ തറവാട് കുളം
തോണ്ടാന്‍ മിടുക്കനായ ഒരു നാലാം കിട
നാട്ടിന്‍ പുറത്തു കാരന്‍.എന്നാല്‍ മനുഷ്യരെ
പറ്റിക്കാന്‍ നല്ല കഴിവ് ഉണ്ടെന്ന് തെളിയിച്ച
ആര്‍.കെ.യുടെ വിജയപാത അവസാനിച്ചത്....
ദാസ് എന്ന കഥാപുരുഷന്റെവരവോടെയായിരുന്നു.
എല്ലാ വഞ്ചനകള്‍ക്കുംഒരുതിരിച്ചടിഅനിവാര്യം!
അങ്ങനെ പുതിയ യുഗപുരുഷന്‍ സകല
ശക്തിയോടുംഗോദയിലിറങ്ങീ.ദാസ്..ദി..ഗ്രേറ്റ്!

റെന്റെഏകാര്‍,പിന്നെ ലേഡി വിത് ആയി..
അതിന്റെ മഹിമ കൂടിത്തുടങ്ങിയ കാലം.
തറവാടിന്റെ അശ്രീകരമായ ദാസ്....
പുറം ലോകം അറിയുന്ന റോയല്‍..കേഡി
ആയി അറിയപ്പെട്ടു തുടങ്ങീ.
(പേരിടാന്‍നാട്ടുകാര്‍എന്നുംവിരുതന്മാര്‍ആയിരുന്നു)
ഒരു നിമിഷം...
കാല്‍ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി.
ചിന്തകള്‍ക്ക് വിരാമം.
ടയര്‍ റോഡില്‍ ഉരഞ്ഞു കറങ്ങീ....
വണ്ടി നിന്നു.

മുന്നില്‍ കൃത്യമായി പറഞ്ഞയാള്‍ ,
കൃത്യ സമയം... ഡോര്‍ തുറന്ന് ഷാള്‍
കൊണ്ട് മുഖം മറച്ച്,മിസ്സ്:ശാലിനി
നായര്‍ഇറങ്ങീ...അല്ല ഇറക്കിവിട്ടു.
കൈവീശിക്കാട്ടി അവള്‍ മുന്നിലെ
കാറിന്റെ പിന്‍സീറ്റില്‍ കയറി.അപ്പോള്‍..
എല്ലാം പറഞ്ഞപോലെ....

കോഡ് ഭാഷ സ്വായത്തമാക്കിയ ശാലിനി....
കാറില്‍ ചാരിക്കിടന്നുഒരുപാട്സ്വപ്നവുമായീ.
മനസ്സില്‍ എഴുതിവച്ച കണക്കുകള്‍ കൂട്ടി ദാസ്
കാര്‍ വീണ്ടും പായിച്ചുകൊണ്ടിരുന്നു.ഇനി ഇന്ന്
4പേരെ ക്കൂടെ എത്തിക്കേണ്ടതുണ്ട്.
അതുകഴിഞ്ഞാല്‍ വിശ്രമം.

ബുക്ക് ചെയ്ത വിദേശകാറുകള്‍ ഇനിയും
എത്തിക്കഴിഞ്ഞിട്ടില്ല. അതിന്റെ ഉത്ഘാടനം
ഏതു കൈപ്പുണ്യമുള്ള വളെക്കൊണ്ടാ
കണം എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.
അപ്പോഴാണ് ജോലിയ്ക്കുള്ള ലിസ്റ്റിലെ
പെണ്‍ പേരുകള്‍ മനസ്സില്‍ വന്നതു.
ഇന്നത്തെ ലിസ്റ്റില്‍ വീണ്ടുംഒന്നുകണ്ണോടിച്ചു.
സഹോദരിയും,മകളും?ഒന്നുസമാധാനിച്ചു.
സഹോദരീ ഭര്‍ത്താവിനു ഒഫിഷ്യല്‍ ടൂര്‍
ആണെന്നറിയാമായിരുന്നു. അല്പംസമ്പാദ്യം?
അവള്‍ മോഹിച്ചിരുന്നു എന്നും, അതിനായീ
ഈ ആഴ്ച്ച കാണാമെന്നും ഭാര്യയോട്
പറഞ്ഞിരുന്നതു ഓര്‍ത്തു. മകളോ?അവള്‍
അച്ചനോടൊപ്പം പോകാന്‍ സാധ്യതയില്ല.
എങ്കില്‍?പുറത്തുമാറിയതാകാം.
ആശ്വാസംതോന്നി...
കൊച്ചുപെണ്‍കുട്ടികള്‍ പോലും
ഇപ്പോള്‍ വളരെ പ്രാക്റ്റിക്കലാണ്.

കണക്കുകള്‍ കൂട്ടി അയാള്‍കാര്‍പായിച്ചു.
ലക്ഷങ്ങളുടെ കണക്കുനോക്കുന്ന ഭാര്യ
ബോബ് ചെയ്ത മുടിയും, ലിപ്സ്റ്റിക്ക്
ഇട്ട് നിറം വരുത്തിയപുഞ്ചിരിയുമായീമുന്നില്‍
ഗേറ്റു തുറന്നപ്പോഴാണ്..വീടെന്നകൊട്ടാര
ത്തില്‍എത്തിയത് അറിഞ്ഞത്.
റ്റി. ബി യില്‍ വരുന്ന പ്രമുഖരുടെ ആര്‍ത്തി
പിടിച്ചമുഖം അപ്പോ ഴും മനസ്സില്‍ നിന്നും
മറഞ്ഞിരുന്നില്ല.അവരുടെ ദാഹ ശമനത്തിനു
പറ്റിയ ഇരകള്‍ ഒന്നും ഇന്നത്തെ ലിസ്റ്റിലില്ല.
ഡാര്‍ലിംഗ്....ചുമലില്‍ സ്നേഹമുള്ള കൈകള്‍..
അയാള്‍ കാറില്‍ നിന്നും ഇറങ്ങാന്‍
തുടങ്ങുമ്പോള്‍ ഭാര്യ കൈനീട്ടി.നീട്ടിയ
കൈകളില്‍ വൈരനെക്ക് ലസ്സിന്റെപെട്ടി
കൊടുക്കുമ്പോള്‍പറയാന്‍ മടിച്ചില്ല.
ഇന്ന് ആളെത്തിയിട്ടില്ല.....!

കാര്യം മനസ്സിലാക്കിയ നല്ലവളായ
ഭാര്യയായീ രേഖ എന്ന പതിവ്രത....
തലകുലുക്കീ...
ഡോണ്ട് വറീ..ഡാര്‍ലിംഗ്..
അവള്‍ അയാളെഒളിക്കണ്ണിട്ട്നോക്കീ...ചിരിച്ചു.
ബിയര്‍ കുപ്പി തുറന്ന് സ്വയം
ദാഹംതീര്‍ക്കാന്‍ ശ്രമിച്ചു.
അതുകഴിഞ്ഞാകാം റ്റി.ബിയിലെ
പ്രമുഖരുടെ ദാഹം തീര്‍ക്കല്‍!




ശ്രീദേവിനായര്‍.

Sunday, June 20, 2010

റോയല്‍ കേഡി------നീണ്ടകഥ




സ്റ്റിയറിംഗില്‍ വിരലുകള്‍ താളമടിച്ചു.ഇംഗ്ലീഷ്
മ്യൂസിക്കിന്റെ നേര്‍ത്ത ശബ്ദംകാറിനുള്ളിലെ
അന്തരീക്ഷത്തെ പുളകം കൊള്ളിച്ചുകൊണ്ടിരുന്നു.
കൂളിംഗ്ലാസ്സിന്റെ മറയില്‍കണ്ണുകള്‍പലകാഴ്ച്ചകളും
പരതിക്കൊണ്ടിരുന്നു. കാണുന്നതിലൊന്നും പുതുമ
തോന്നിയില്ല.ഇനിയും കാണാന്‍ഏറെഉണ്ടെന്ന
തോന്നല്‍ മനസ്സിനെ അസ്വസ്ഥമാക്കുന്നുവോ?
മനസ്സാക്ഷി പണയം വച്ച തനിയ്ക്കിനി മറ്റൊന്നും
ചിന്തിക്കാനില്ല എന്നതോന്നല്‍ ചിലപ്പോള്‍,

മനസ്സിന്റെ ഉള്ളിലെവിടെയോ.എന്തോഒരു
വല്ലായ്മ സൃഷ്ടിക്കുന്നുവോ?
തൊട്ടടുത്ത് മിഡിയും റ്റോപ്പും അണിഞ്ഞ്
ശാലു.(അവളുടെ പേര് ഇന്നുമുതല്‍ശാലിനിനായര്‍,)
എന്താ?കൊള്ളാമോ...ഇടം കണ്ണിട്ട് അവളെ
ഒന്നു നോക്കി.അകലെ നോക്കിയിരിക്കുന്ന
അവളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെതിളക്കമുണ്ടോ?
ഒന്നുകൂടി നോക്കാന്‍ തോന്നി.
(പതിനേഴിന്റെ സൌന്ദര്യം എന്നും തനിയ്ക്കൊരു
ദൌര്‍ബ്ബല്യം തന്നെയായിരുന്നല്ലോ?എന്നാല്‍ മനസ്സ്
വേണ്ടെന്നുവച്ചു.

താന്‍ വേണമെന്ന് വച്ചാല്‍?ഒന്നുകൂടിനോക്കിപ്പോയാല്‍....
തന്റെ ബിസിനസ്സ് ശൃംഖലയുടെ കടിഞ്ഞാണ്‍ ഇവിടെ
വച്ച് പൊട്ടിപ്പോകാം.വേണ്ടാ...മനസ്സ് വിലക്കീ.ഓരോ
തവണയും താന്‍ചെറുപ്പക്കാരുടെ മുന്നില്‍ എത്രത്തോളം
മനോനില കൈവരിക്കുന്നുവെന്ന് ചിന്തിച്ചപ്പോള്‍ അഭിമാനം തോന്നി.ഒപ്പം കുറ്റബോധവും.

തന്റെ കൈവിരലുകളില്‍ശ്രദ്ധിക്കുന്നുണ്ടായിരുന്നു
അവളും. ചിരിവരുത്തി അവള്‍ ചോദിച്ചു...എന്താസര്‍?
മനസ്സ് വായിക്കാന്‍പെണ്ണുങ്ങള്‍ക്ക്കൈവിരലുകള്‍വഴി യുംഒരുവഴിയുണ്ടെന്ന് അറിഞ്ഞത് അപ്പോഴാണ്.
പുഞ്ചിരിച്ചു ..എന്താ ശാലു?
നിനക്ക് ധൃതിയായോ?വീട്ടിലെത്താന്‍?മറുചോദ്യംകൊണ്ട്
അവളെ നോക്കിയിരുന്നു.

വേണ്ടാ..നമ്മുടെ കാര്യം കഴിയട്ടെ.എത്രയും വേഗം
അക്കര കടക്കണം.
നഴ്സിംഗ് വിദ്യാര്‍ത്ഥിയായിച്ചേരാന്‍ തുടങ്ങിയ കാലം
മുതല്‍ അവള്‍ ഒന്നു ഓര്‍ത്തെടുത്തു.
സംസാരംകൂടുതല്‍തുടരാന്‍അനുവദിച്ചില്ല.
സഹോദരിയെയും,മകളെയും
വരെ വില്‍ക്കാന്‍ മടിക്കാത്ത തനിയ്ക്ക്..
സദാചാരം ദഹിക്കില്ലഎന്ന് അവള്‍ തല്‍ക്കാലം
അറിയേണ്ടാ..മനസ്സ് വിലക്കീ.

പത്താം ക്ലാസ്സില്‍ 2തവണ തോല്‍വിയറിഞ്ഞ
താന്‍..എന്ന മാന്യന്‍ കമ്പനി എം.ഡി.യുടെ
സീറ്റില്‍ ഇരിക്കുന്നതിന്റെ രഹസ്യവും ഇതൊക്കെ
ത്തന്നെ യാണല്ലോ?
അയാള്‍ വീണ്ടും സ്റ്റിയറിംഗില്‍വിരലുകള്‍അമര്‍ത്തീ...
വേഗം പോരെന്നുണ്ടോ?
കമ്പനിയുടെ മറവിലെ കള്ളക്കളികള്‍,കുത്തഴിഞ്ഞ
കണക്കുകള്‍, മുച്ചീട്ടുകളിയും രതിസേവയും,
നേതാക്കന്മാര്‍ക്ക് അറിഞ്ഞു ദാനവും!
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും
മനസ്സറിഞ്ഞ താനെന്ന സമൂഹദ്രോഹീ....
അയാള്‍ ചിരിച്ചു..അല്ല താനെന്നസമൂഹരക്ഷകന്‍.....!
അയാള്‍ റോഡിലേയ്ക്കു ശ്രദ്ധിച്ചു
കണ്ണാടികള്‍ക്കിടയിലൂടെ,,നീണ്ട
പാത മനോഹരം.എന്നാല്‍ അവസാനമില്ലാത്ത
അവ തന്നെപ്പോലെ അകലേയ്ക്ക്
പാഞ്ഞുകൊണ്ടേയിരിക്കുന്നു......

മനസ്സ് ഉപദേശിച്ചു...ഇല്ല താന്‍ ഒന്നിനെക്കുറിച്ചും
ആലോചിക്കരുത്.. കാരണം ചിന്തകള്‍, തന്നെ ഒരു പക്ഷേ..മനുഷ്യനാക്കിയേക്കാം..
മനസ്സാക്ഷിയുള്ളവനാക്കിയേയ്ക്കാം.പക്ഷേ..തനിയ്ക്കു
ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ല.താന്‍ അതു
ആഗ്രഹിക്കുന്നുമില്ല.
താന്‍.എന്ന..ദാസ്.....!
ഈപേരുപോലും തന്റെഅസ്ഥിരതയെക്കുറിക്കുന്നു.
താന്‍ആരായിരിക്കാം?
വിസിറ്റിംഗ് കാര്‍ഡിലെ തന്റെ പേര്..
എന്നും തന്നെ നോക്കി പരിഹസിച്ചിരുന്നു.
ദാസ്.എസ്.നായര്‍.(നായര്‍ സ്ഥാനം തന്റെ പേരിനെ കളങ്കപ്പെടുത്തിയിരുന്നോ?)അതോ..അഭിമാനം
നല്‍കിയിരുന്നോ?
അറിയില്ല .എന്നാല്‍...അനേക കുടുംബങ്ങളുടെ
ജീവിതത്തിന്റ്റെ നെടും
തൂണുകളിളക്കി എന്നതു കേവലം സത്യം.മാത്രം.
ഓര്‍മ്മകള്‍....
ബാല്യകൌമാരത്തിന്റെ,നെറികെട്ട ജീവിതം,
തന്റെ ഭൂതകാലത്തിന്റെ വഴിക്കണ്ണുകള്‍.
കൌമാരം...

യൌവ്വനം?
അതിരുകള്‍ വിട്ട സൌഹൃദത്തിന്റെ ഗതികിട്ടാ
പ്രണയങ്ങള്‍, പ്രോത്സാഹനങ്ങള്‍?

എന്നാല്‍ തനിയ്ക്കു കിട്ടിയ മനസ്സാക്ഷിയില്ലാത്ത
ഈ മനസ്സ് ആരുടേതാ യിരിക്കാം?
അഭിമാനമില്ലാത്ത മാതാപിതാക്കളുടേതോ?
പകതീരാത്ത കാരണവന്മാരുടേതോ?അതോ
പണക്കൊതിപിടിച്ച ഭൂതത്താന്മാരുടേതോ?

ഏതായാലും തന്റെ ജീവിതത്തില്‍ പച്ചപ്പു
തേടിയയൌവ്വനങ്ങളുടെ ആജീവനാന്ത നൊമ്പരങ്ങളുടെ വിലതന്നെയായിരുന്നു തന്റെ ജീവിത വിജയം!
മടക്കിക്കെട്ടിയ കൈലിയിലും,ചുരുക്കിക്കയറ്റിയ
ഷര്‍ട്ടിന്റെ കൈകളിലും താന്‍ എന്ന ദാസ്...
മറ്റാരുംകാണാത്ത പലതരം വികാരങ്ങള്‍
കണ്ടുകൊണ്ടേയിരുന്നു.വട്ടം കെട്ടിയ തലക്കെട്ടിലും
കടിച്ചുപിടിച്ച ബീഡി ക്കുറ്റിയിലും ആരുംകാണാത്ത
ആവേശവും. മടിക്കുത്തിലെ കത്തിക്കു പ്രതിഫലം കിട്ടിയ കാശിനുമുകളില്‍ താന്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം...
ബന്ധങ്ങള്‍ ഇവയൊക്കെ ..?
അഞ്ചിനു പത്തും.പത്തിനു നൂറും....ഒടുവില്‍..
ലക്ഷങ്ങളുടെ സമ്പത്തിലും,താന്‍ ഇന്നും
ഓര്‍ക്കപ്പെടാതെ പോകുന്നത്..
നഷ്ടങ്ങളുടെ..കണക്കുകള്‍ മാത്രം.
തുടരും........

Thursday, March 11, 2010

കസവുതട്ടം---കഥ



വീട്ടുമുറ്റത്ത്നിരത്തിയിട്ടിരിക്കുന്നപ്ലാസ്റ്റിക്ക്കവറുകള്‍,
അലുമിനിയംപാത്രങ്ങള്‍,പാല്‍ക്കവറുകള്‍,കമ്പിത്തുണ്ടുകള്‍,
പഴയനോട്ടുബുക്കുകള്‍ .പത്രക്കടലാസ്സുകള്‍,പിന്നെ കുറേ പഴയചാക്കുകള്‍. അതിനടുക്കല്‍ ഒരു പഴയ തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിള്‍ അതിനടുത്ത് ഒരു പഴയ പനം പായ്.
ഇതെല്ലാമാണ് അബൂക്കയുടെ സമ്പത്ത്.

വീട് എന്നുപറഞ്ഞാല്‍ പഴയ ഒരു ചെറ്റപ്പുര ,അതിനെ
രണ്ടായി തിരിച്ച് മറച്ചിരിക്കുന്നു.ഒരുവശം അടുക്കള .
അപ്പുറം കിടപ്പു മുറി.

കിടക്കമുറിയ്ക്കുള്ളില്‍ പഴയ ഒരു ചാക്കുകട്ടില്‍.
അതിന്റെ വശത്ത് പായും തലയിണയുംചുരുട്ടി
വച്ചിരിക്കുന്നു. അടുക്കളയില്‍ ചുവരിനു പകരം ചാക്കുമറച്ചുകെട്ടി യിരിക്കുന്നു. തറയില്‍ ചാണകം
മെഴുകിയതറയില്‍മണ്ണുകൊണ്ടുണ്ടാക്കിയരണ്ടു
വലിയഅടുപ്പുകള്‍.രണ്ടിലുംതീ,നല്ലതുപോലെ
കത്തുന്നുണ്ട്.വലിയഉരുളിയില്‍ഇറച്ചിക്കറി
വെട്ടിത്തിളക്കുന്നു. നിലത്ത്ചമ്രംപടിഞ്ഞിരിന്നു
പത്തിരിക്ക് മാവുശരിയാക്കുന്നത്, നബീസ.
അബൂക്കയുടെ പുന്നാരബീവി.

എപ്പോഴുംനബീസുഎന്തെങ്കിലുംപണിയുടെതിര
ക്കിലായി രിക്കും.പാചക കലയുടെപുണ്യം
നബീസുവിനു അള്ളാ അറിഞ്ഞുനല്‍കിയ
അനുഗ്രഹവും. അടുപ്പില്‍ തിളച്ചുമറിയുന്ന
ചായേന്റെ വെള്ളം . അടുത്ത് എപ്പോള്‍
വേണമെങ്കിലും തയ്യാര്‍ എന്നു പറഞ്ഞു
നോക്കിയിരിക്കുന്നകുറെ ഭക്ഷണസാധനങ്ങള്‍.
തൊട്ടടുത്ത്കുറെപ്ലാസ്റ്റിക്ക്കവറുകള്‍(ഇറച്ചിക്കറി
പായ്ക്കുചെയ്യാന്‍)

നല്ലവെടിപ്പുള്ള തറയില്‍ കാലും നീട്ടി അവള്‍ ഇരുന്നു.
രാവിലെത്തെ പണി തീര്‍ന്നു. ഇനി എത്തേണ്ടിടത്ത്
എത്തിച്ചാല്‍ തന്റെ ജോലി തീര്‍ന്നു എന്ന മുഖഭാവം.
കസവുതട്ടം മാറ്റിവച്ച് മുഖം ഒന്നു കഴുകീ നബീസു
അകലെനോക്കിയിരുന്നു.

അകലെഅബൂക്കയുടെകഷണ്ടികയറിയതലകാണുന്നുണ്ടോ?

തോട്ടില്‍ പോയി കുളികഴിഞ്ഞ് തലതുവര്‍ത്തിക്കൊണ്ട്
കൈലിയും അരക്കൈബനിയനുംഇട്ട്,അബൂക്കവേഗത്തില്‍
നടന്നുവരുന്നുണ്ടായിരുന്നു.
ഇനി ഒരു തലക്കെട്ടും പിന്നെ അരയില്‍ ഒരു
വീതിബെല്‍റ്റും ,അബൂക്ക റെഡി.

കുടിയിലേയ്ക്കു വരുന്ന വഴിയിലും അബൂക്ക
മനക്കണക്കുകള്‍ കൂട്ടിക്കൊണ്ടിരുന്നു.

നിക്കാഹ് കഴിച്ചയച്ച പെണ്‍പിള്ളാരെക്കുറിച്ച്
ഇപ്പോള്‍ വേവലാതിയില്ല.അക്കരെ ജോലിതേടിപ്പോയ ചെറുക്കനെക്കുറിച്ചും അല്പവുംബേജാറില്ല.പിന്നെ?

എന്തിനെപ്പറ്റിയെന്ന് എത്രചിന്തിച്ചിട്ടും ഒരു പുടിയും
കിട്ടു ന്നില്ല.ചിന്തകള്‍ എങ്ങും എത്താതെനിന്നപ്പോള്‍
കുടിയില്‍ എത്തിക്കഴിഞ്ഞിരുന്നു.

ചാക്കുവിരിയുടെ വിടവില്‍ക്കൂടി നബീസ അബൂക്ക
യെക്കാണു ന്നുണ്ടായിരുന്നു.അവള്‍ നീട്ടിവിളിച്ചു.
ദേ..ഇങ്ങളിങ്ങോട്ടു വന്നോളീന്‍...
എന്താടീ..ഹമുക്കേ..?
സ്നേഹത്തോടെ അബൂക്ക ബീവിയെ വിളിച്ചു.
അതു ഇഷ്ടപ്പെട്ടതുപോലെ നബീസ കുലുങ്ങിച്ചിരിച്ചു.
ദേ..ഇന്ന് ഹോട്ടലില്‍ എത്ര കവറാ കൊടുക്കേണ്ടത്?
പെട്ടെന്ന് ഓര്‍മ്മ തിരിച്ചുകിട്ടിയ സന്തോഷത്തില്‍
അബൂക്ക പറഞ്ഞു,
നബീസൂ.എനിയ്ക്കു വയസ്സായീന്നാ തോന്നണേ.

എന്താ?
നബീസു തെല്ലുവെപ്രാളത്തോടെ ചോദിച്ചു.
രാവിലെമുതല്‍ ഞാന്‍ കണക്കുകൂട്ടുന്നു.ഏതോ ഒക്കെ
ഒരു പിശകുമാതിരി.കണക്കു ശരിയാകുന്നില്ലേ എന്നൊരു
തോന്നല്‍.അബൂക്ക തലതടവി ചിരിച്ചു.
ചിരി മറയ്ക്കാതെ നബീസുവും ചിരിച്ചു,
നല്ല ശേല് ഇങ്ങക്കോ മറവി?
എന്തോ ഒരുവട്ടം മറന്നത് ഇപ്പമോര്‍മ്മവരും.
കള്ളക്കണ്ണിട്ട് നോക്കി അവള്‍ കളിയാക്കീ.
ഇങ്ങക്ക് വയസ്സായീന്ന് എനിയ്ക്കും തോന്നണ്ടേ?



അവള്‍ അടുപ്പിലിരുന്ന ഇറച്ചിക്കറി പാത്രത്തില്‍
പകരുമ്പോള്‍ പതുക്കെ പറഞ്ഞു.
ഒഴിഞ്ഞപാല്‍ക്കവറുകള്‍ എണ്ണിത്തിട്ടപ്പെടുത്തീ ചുവരില്‍
കരിവച്ച് എഴുതുന്ന ഇക്കക്ക് കണക്കില്‍ മറവിയോ?
ഇന്നലെവാങ്ങിയ ഇറച്ചിയുടെ കണക്കുകള്‍,
മസാലയുടെ വില,പിന്നെ?
എല്ലാം മനസ്സില്‍ തന്നെ കുറിച്ചിടുന്ന അബൂക്ക?
ബീവിയുടെ ചിരിയില്‍ സ്വയം മറന്നുനിന്ന അബൂക്ക
പെട്ടെന്ന് ഓര്‍മ്മവന്നപോലെ പറഞ്ഞു,
നബീസു,
കോയിക്കറി-ഇരുപത്തഞ്ച് കവര്‍.
പത്തിരി -അന്‍പത്.
പിന്നെ വെള്ളയപ്പം -അന്‍പത്.
മസാലക്കറി-പത്തെണ്ണം.
വെക്കം പൊതിഞ്ഞെടുത്തോളീന്‍..
അബൂക്കയുടെ ഓര്‍മ്മ തിരിച്ചുവന്ന സന്തോഷത്തില്‍
നബീസു,കസവുതട്ടം നേരെയാക്കീ.

ധൃതിയില്‍ കൈയെത്തീ പ്ലാസ്റ്റിക്ക് കവര്‍ എടുക്കാന്‍
തുടങ്ങീ. എല്ലാം പെട്ടെന്ന് പൊതിഞ്ഞെടുക്കുമ്പോള്‍
തലയിലെ കസവുതട്ടം വീണ്ടുംശരിയാക്കാന്‍ മറന്നില്ല.
അതിനുള്ളിലെ തലവരആരുംകാണേണ്ടാ.അബൂക്കപോലും!
അവള്‍ പുഞ്ചിരിച്ചൂ.....




ശ്രീദേവിനായര്‍.


Sunday, January 31, 2010

ജനനം.



രോഹിണി കണ്ണടച്ച് ഉറങ്ങാന്‍ ശ്രമം നടത്തീ.എന്നാല്‍ ഉറക്കം നഷ്ടപ്പെടുത്തുന്നചിന്തകളോരോന്നായീമുന്നില്‍വന്ന്നൃത്തംചെയ്യുന്നു.
മറക്കാന്‍ശ്രമിക്കുന്നകാര്യങ്ങള്‍ഓര്‍മ്മപ്പെടുത്തലുകളായീ,മനസ്സിനെവേദനി
പ്പിച്ചുകൊണ്ടേയിരുന്നു.
ആകാശംമങ്ങിയതുപോലെ .സൂര്യന്‍മഴമേഘങ്ങളാല്‍മറയ്ക്കപ്പെട്ടപോലെ.
തന്റെ ദുഃഖം പ്രകൃതിയുംഏറ്റുവാങ്ങുന്നുവോഇടവപ്പാതിമഴയ്ക്കൊപ്പം
താനും,പെയ്തൊഴിഞ്ഞിരുന്നെങ്കില്‍?
രോഹീ...
ഓ..അദ്ദേഹമാണ്.
തലതിരിച്ചുനോക്കുമ്പോഴേയ്ക്കും രവിയേട്ടന്‍ പടികയറി അടുത്ത് വന്ന്
കഴിഞ്ഞിരുന്നു.കട്ടിലില്‍ തന്നോട് ചേര്‍ന്നിരിക്കുമ്പോള്‍,അദ്ദേഹത്തിന്റെ
കൈകള്‍ തന്നെ തലോടുമ്പോള്‍ മുഖത്തുനോക്കാതിരിക്കാന്‍ ആവതും
ശ്രമിച്ചു.എഴുനേല്‍ക്കാന്‍ ശ്രമിച്ച തന്നെ, രവിയേട്ടന്‍ തടഞ്ഞു.
കിടന്നോളൂ രോഹീ...ഞാനിറങ്ങട്ടെ?

കഴിയുന്നതും വേഗം വരാം കേട്ടോ?പൂത്തിരികത്തിച്ചമുഖം തന്റെ
മുഖത്തോട് ചേര്‍ക്കുമ്പോള്‍ രവിയേട്ടന്‍ ഒരു പുതിയ മനുഷ്യനായതു
പോലെ!കുനിഞ്ഞു വയറില്‍ ചുംബിക്കാനാഞ്ഞ രവിയേട്ടനെ തട്ടി
മാറ്റാനാവാതെ നിസ്സഹായയായി കണ്ണുകളടച്ചു.ഇനിയും ഒരു പാപം കൂടി രവിയേട്ടനോട് ചെയ്യാന്‍ മനസ്സു അനുവദിക്കാത്തപോലെ തടയാന്‍ ശ്രമിച്ചില്ല.
ചരിഞ്ഞുകിടന്ന തന്നെ പുതപ്പിച്ചു രവിയേട്ടന്‍ പടികളിറങ്ങിപ്പോകുന്ന
ത് ,രോഹിണി അറിയുന്നുണ്ടായിരുന്നു.മുറ്റത്ത് കാര്‍ സ്റ്റാര്‍ട്ടാക്കുന്നശബ്ദം.
രവിയേട്ടന്‍ പോകുകയാണ്.
രോഹിണി കിടക്കയില്‍ നിന്നും എഴുന്നേറ്റു.ഗര്‍ഭാലസ്യത്താല്‍ മയങ്ങുന്ന
ഭാര്യയെ മനസ്സില്‍ക്കിടത്തീ രവി,കാര്‍ പായിച്ചുകൊണ്ടേയിരുന്നു.
ടൂര്‍ കഴിഞ്ഞുവരാന്‍ ഇനി എത്രദിവസമെടുക്കുമെന്ന് ചിന്തിച്ചപ്പോള്‍
സ്വസ്ഥത നഷ്ടപ്പെടുന്നപോലെ.വിവാഹശേഷം 7വര്‍ഷങ്ങള്‍ കടന്നുപോയ്
ക്കഴിഞ്ഞിരിക്കുന്നു.നരകയറിത്തുടങ്ങിയ തലയില്‍ വിരലുകളോടിച്ച്
ഒരു കൈയ്യില്‍ സ്റ്റിയറിംഗ് തിരിച്ച് മനക്കോട്ടകള്‍ കെട്ടീ.....അങ്ങനെ....!

ശരീരം ഇളകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് രവിയേട്ടന്റെ വാക്കുകള്‍
ഒരു നിമിഷം ഓര്‍ത്തു.രോഹിണി പടികളിറങ്ങീ ബലമായീത്തന്നെ
ചുവടുകള്‍ വച്ചു നടന്നു.കുറ്റബോധം തോന്നീ.മുറ്റത്തുചെന്ന് ഗേറ്റ് അടച്ച് തിരിച്ചുനടക്കുമ്പോള്‍ കാര്‍ഷെഡിലേയ്ക്കു നോക്കീ.കതകു തുറന്നു
തന്നെക്കിടക്കുന്നു.കതകു വലിച്ച് അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അവ
തന്നെനോക്കി പരിഹസിക്കുന്നതുപോലെ തോന്നി.

അകത്തു കയറി ഒരു നിമിഷംനോക്കിനിന്നു.എല്ലാം പഴയതുപോലെ.
പഴയ ചാക്കുകട്ടില്‍,ചുമരില്‍ വെളുക്കെ ചിരിക്കുന്ന കുഞ്ഞ്,പഴയ
കലണ്ടറുകള്‍.പഞ്ചാംഗം.എല്ലാം അതേ പോലെ.
എല്ലാം വലിച്ചുകീറാന്‍ തോന്നിയ സമയം ,തരളിതമാകുന്ന മനസ്സ്.
അറിഞ്ഞുകൊണ്ടല്ലെങ്കിലും സംഭവിച്ചുപോയ തെറ്റ്.ഒരു നിമിഷത്തെ
അനുഭൂതി,കരുത്തുറ്റ ചെറുപ്പക്കാരന്റെ ചൂടില്‍ മനസ്സ് പതറിയ
ആ നിമിഷത്തെ വെറുക്കാനോ,സ്നേഹിക്കാനോ കഴിയാതെ കിതച്ചു.
ചാക്കുകട്ടിലിന്റെ ഞെരക്കം കാതുകളില്‍ ഇപ്പോഴും!!

ചെറുപ്പക്കാരനായ ഡ്രൈവര്‍ മാത്യുവിന്റെ ബീജം തന്റെ ഗര്‍ഭപാത്രം
ഏറ്റുവാങ്ങിക്കഴിഞ്ഞുവെന്ന സത്യം ദിവസങ്ങള്‍ക്കുശേഷംതന്നെ വേട്ട
യാടപ്പെടുന്നുവെന്ന് മനസ്സിലായപ്പോള്‍,രവിയേട്ടനെ ക്കാണുമ്പോള്‍ നടുക്കം മാറാതെ....എന്തു ചെയ്യണമെന്നറിയാത്ത ദിവസങ്ങള്‍.
പക്ഷേ,എല്ലാം വിചാരിച്ചതിലും വിപരീതമായി കലാശിച്ചപ്പോള്‍,
കുറ്റബോധത്തിന്റെനിഴലില്‍ നിന്നും തനിയ്ക്കു രക്ഷപ്പെടാന്‍ മാത്യുവിനെ പിരിച്ചുവിടാന്‍ രവിയേട്ടനോട് ഒരു കള്ളമേ
പറയേണ്ടിവന്നുള്ളൂ.
കാര്‍ ഓടിക്കാന്‍ കഴിവുള്ള ഭാര്യയ്ക്ക് പിന്നെ ഒരു ഡ്രൈവര്‍ വേണ്ടെ
ങ്കില്‍,രവിയേട്ടന്‍ സമ്മതിച്ചു.രോഹീ..വണ്ടിയെടുക്കുമ്പോള്‍ കുറെ
ശ്രദ്ധിക്കണം കേട്ടോ?വേണ്ടെങ്കില്‍ വേണ്ടാ മാത്യുവിനു ഞാന്‍ നമ്മുടെ
ഓഫീസില്‍ പണികൊടുക്കാം.

മാത്യു പോകുന്നതു കാണാനാവാതെ താന്‍ വീടിനുള്ളില്‍തന്നെയിരുന്നു.
തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ ആ ഒരു ഉപായമേ അന്ന് മുന്നില്‍
ഉണ്ടായിരുന്നുള്ളു. എന്നാല്‍?
ദിവസങ്ങള്‍ക്കുശേഷം ഊഷരഭൂമിയായിരുന്ന തന്റെ ഗര്‍ഭപാത്രം
ജീവന്റെ തുടിപ്പുകള്‍ പുറപ്പെടുവിച്ചപ്പോള്‍?ആകെ തളര്‍ന്നു.
ചുരുണ്ടമുടിയുള്ള സുന്ദരനായ മാത്യുവിന്റെ ചിരിക്കുന്ന മുഖം തന്നെ
യല്ലേ,ആ കുഞ്ഞിനും?

പരിസര ബോധം വന്നപ്പോള്‍ വീടിനുള്ളില്‍ കയറി.ഒന്നും ചെയ്യാനില്ല എന്ന ചിന്ത,രവിയേട്ടന്റെ സ്നേഹമുള്ള മുഖം.
നീണ്ട 7 വര്‍ഷത്തിനു ശേഷം പിതാവാകുന്നതിലെ സന്തോഷം.
തല കറങ്ങുന്നപോലെ,തന്റെ സമനില തെറ്റുന്നുവോ?
ആലോചിക്കാന്‍ സമയമില്ല.ചിന്തിക്കാനും.

ഫോണിനടുത്തേയ്ക്ക് ചെല്ലുമ്പോള്‍ രോഹിണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രിയിലെ പരിചിതയായ ഡോക്ടര്‍
നോട് മറ്റൊരു കള്ളം പറയുമ്പോള്‍ പതര്‍ച്ച അനുഭവപ്പെടാതിരിക്കാന്‍
വളരെ ശ്രദ്ധിച്ചു.

ആശുപത്രിയിലേയ്ക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ രോഹിണിയുടെ
ഉദരം വേഗത്തില്‍ തുടിച്ചുകൊണ്ടിരുന്നു.ഒപ്പം മനസ്സും.
നൂലാമാലകള്‍ പോലെ ചിത്രങ്ങളും.മൂന്നു ദിവസം കഴിഞ്ഞ് രവിയേട്ടന്‍ വരുമ്പോള്‍,ഒഴിഞ്ഞ വയറുമായീ ക്കിടക്കുന്ന തന്നെക്കാണുമ്പോള്‍?

അദ്ദേഹത്തിന്റെ മനസ്സ് വായിച്ചെടുക്കാന്‍ കഴിയാതെ രോഹിണീ
വിഷമിച്ചു.ജനിക്കാന്‍ ഇടം നല്‍ക്കാത്ത അമ്മയുടെ കഠിനമായ മനസ്സിനെ
നോക്കി പിഞ്ചു കുഞ്ഞു പരിഭവിക്കുന്നതും അവള്‍ അറിഞ്ഞു.
തുടിക്കുന്ന ഉദരത്തില്‍ കൈവയ്ക്കുമ്പോള്‍ അവള്‍ക്ക് തോന്നി..
മകനേ....നീ ഒന്നും അറിഞ്ഞില്ല..ഞാനും!



ശ്രീദേവിനായര്‍





Friday, January 29, 2010

അമ്മ----രണ്ടാം ഭാഗം


അപ്പുറത്തെ വാര്‍ഡിലെ വയസ്സിത്തള്ളയ്ക്കും അല്പം കാപ്പിക്കുള്ളതും
വാങ്ങാന്‍സമ്മതിച്ച്റോഡിലിറങ്ങിഓടി.പൊതിക്കെട്ടുമായ്തിരിച്ചെത്തു
മ്പോള്‍സമയം 6.30.അമ്മയ്ക്കുകൊടുക്കാനുള്ളതെടുത്തുകൊടുത്ത് ബാബു
സ്കൂളിലേയ്ക്കും....
മിടുക്കനായ ബാബുവിനെ ടീച്ചര്‍മാര്‍ക്കൊക്കെ വലിയ കാര്യമാണ്.
ക്ലാസ്സില്‍ ഇരിക്കുമ്പോഴുംഅവന്റെമനസ്സ്മൌനമായീതേങ്ങുകയായിരുന്നു.
അവന്‍ കണക്കുകൂട്ടി..മുന്നുവര്‍ഷം കൂടിക്കഴിഞ്ഞാലേ,താന്‍പത്താംക്ലാസ്സ്
കടക്കൂ.അതുകഴിഞ്ഞാലും പിന്നെ എത്രവര്‍ഷം പഠിക്കണം?എന്തെങ്കിലും
ഒരു തൊഴിലുനേടാന്‍...ചിന്തകള്‍ ഒരിടവും എത്താതെ....!

സരസ്വതിടീച്ചര്‍ അടുത്തുവന്നു.ബാബു....
അവന്‍എഴുനേറ്റു നിന്നു.
എന്താ?ആശുപത്രിയില്‍ എന്തെങ്കിലും?
ടീച്ചര്‍മാര്‍ക്കൊക്കെക്കെ അവന്റെ വീട്ടുകാര്യം സ്വന്തം പോലെ...
ഇല്ല ടീച്ചര്‍.അമ്മയ്ക്ക് കുറവൊന്നുമില്ല.
അവന്‍.കുനിഞ്ഞുനിന്നു...കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

ടീച്ചര്‍ അടുത്തുവന്നു.സമാധാനപ്പെടുത്തുമ്പോള്‍ അവന്‍സ്വന്തംഅമ്മയുടെ
സ്നേഹം അതില്‍ കാണുന്നുണ്ടായിരുന്നു.
ഉച്ചയൂണിനു കുട്ടികള്‍ തയ്യാറാവുമ്പോള്‍ അവന്‍ മരച്ചുവട്ടില്‍ പോയിരുന്നു. പുസ്തകം തുറന്നുവച്ച് പാഠങ്ങള്‍ വായിച്ചു. ഈ സമയം
മാത്രമാണ് അവനു സ്വന്തം കാര്യം നോക്കാന്‍ കിട്ടുക.എങ്കിലും അമ്മ
അവന്റെ മുന്നില്‍ വിഷമവും കൊണ്ട് ഓടിയെത്തി.

വിശപ്പറിയാതെ 3.30 വരെ ക്ലാസ്സില്‍ ഇരുന്നു.സ്കൂള്‍ വിട്ടു
കുട്ടികള്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങുമ്പോള്‍ അവന്‍ റബ്ബര്‍ബാന്‍ഡ്
ഇട്ട പുസ്തകക്കെട്ടുമായ് മെഡിക്കല്‍ കോളെജിലേയ്ക്കുള്ള ഊടുവഴി
യില്‍ക്കൂടെ ഓടുകയായിരുന്നു!
മെഡിക്കല്‍ കോളേജിന്റെ മുന്നിലോട്ട് തിരിയുന്ന വഴിയുടെ വശത്തുള്ള
ഒരു ചെറിയകടയില്‍ നിന്നും ഉപ്പിലിട്ട നെല്ലിക്കവാങ്ങുമ്പോള്‍ അവന്‍
ഓര്‍ത്തു.പാവം അമ്മ വായ്ക്കു രുചിയില്ല എന്ന് പറഞ്ഞ് ഇന്നലെയും
കഞ്ഞികുടിച്ചില്ല.നെല്ലിക്ക കൂട്ടികഞ്ഞികൊടുക്കാം.പോക്കറ്റില്‍നിന്നും
കാശെടുത്തുകൊടുത്ത് നെല്ലിക്ക പൊതിഞ്ഞു എടുത്ത് അവന്‍ വീണ്ടും
ധൃതിയില്‍ ആശുപത്രിയിലേയ്ക്ക് ഓടി.

വിയര്‍ത്തൊലിച്ച് വാടിയ മുഖവും,ഒഴിഞ്ഞ വയറുമായീ,കിതച്ച്തളര്‍ന്ന്
പടികള്‍ കയറി വാര്‍ഡിലേയ്ക്ക് ഓടുമ്പോള്‍ അവന്റെ നോട്ടം
അങ്ങ് 101-നമ്പര്‍ ബെഡിലേയ്ക്കായിരുന്നു.അവിടെ അവനെയും നോക്കി
അമ്മ ചരിഞ്ഞുകിടപ്പുണ്ടായിരിക്കും!
ദൂരെ വച്ചേ,അവന്‍ കണ്ടു അതാ..അവിടെ അമ്മയുടെ കിടക്കയ്ക്ക്
ചുറ്റും സ്ക്രീന്‍ വച്ച് മറച്ചിരിക്കുന്നു.ആളുകള്‍ കൂടിനില്‍ക്കുന്നു.
അവന്‍ എത്തിവലിഞ്ഞുനോക്കീ.അവിടെ തന്റെ അമ്മ...
ഉറങ്ങിക്കിടക്കുന്ന അമ്മയെ ഉണര്‍ത്താതെ സിസ്റ്റര്‍ വെള്ള ഷീറ്റുകൊണ്ട്
മുഖം മൂടുന്നു.
അവന്‍ അലറിവിളിച്ചു അമ്മേ.....
അമ്മയുടെ നെഞ്ചിലോട്ട് മറിഞ്ഞു അമ്മയെകെട്ടിപ്പിടിക്കുമ്പോള്‍
കൈയ്യില്‍ നിന്നും നെല്ലിക്കകള്‍ കട്ടിലിനടിയിലേയ്ക്ക് ഉരുണ്ട് പോയ്
ക്കൊണ്ടിരുന്നു.


ശ്രീദേവിനായര്‍.

അമ്മ----കഥ




മുഷിഞ്ഞ കാക്കിനിക്കറും വെള്ളഷര്‍ട്ടുമെടുത്ത്കുടഞ്ഞ്പൊടിതട്ടി
ഇടുമ്പോള്‍ ബാബു അമ്മയുടെ മുഖത്ത്നോക്കി.ഹോളിലെമറ്റുള്ളവരാരും
ഉണരാന്‍ തുടങ്ങിയിട്ടില്ല.109-0നമ്പര്‍ബെഡിലെരോഗിമാത്രംഞെരങ്ങുകയും
മൂളുകയും ചെയ്യുന്നു.അടുത്തിരിക്കുന്ന സ്ത്രീ നല്ല ഉറക്കം.


മുറിച്ചീപ്പെടുത്ത് തലചീകി അവന്‍ പോകാന്‍ തയാറായീ.സമയം 5 കഴിഞ്ഞതേയുള്ളു.അമ്മ വേദനകാരണം രാത്രി അല്പവും ഉറങ്ങിയില്ല.
ഒപ്പം താനും.അവന്‍ കട്ടിലിനടിയില്‍ നിന്നും പുസ്തകക്കെട്ടെടുത്ത്ഒന്ന്
ഓടിച്ചുനോക്കീ.എല്ലാം ഒരുവട്ടം വായിക്കാന്‍ സമയം കിട്ടിയില്ല.
സാരമില്ല സ്വയം ആശ്വസിച്ചു .സരസ്വതി ടീച്ചറിനോട് ഇന്നും കാര്യം
പറയാം.വരാന്‍ താമസിച്ചകാരണം ടീച്ചര്‍ തെരക്കാതിരിക്കില്ല.
സഞ്ചികൈയ്യിലെടുത്ത് അവന്‍ അമ്മയെനോക്കീ.മനസ്സിലായതുപോലെ
അമ്മ തലയണയുടെ അടിയില്‍ നിന്നും കാശെടുത്ത് നീട്ടി.വാങ്ങീ നിക്ക
റിന്റെ കീശയില്‍ ഇടുമ്പോള്‍ അവന്‍ തെരക്കീ അമ്മേ ഇന്ന് വേറെയെന്തെങ്കിലും?


വേണ്ടാ മോനേ, നീവല്ലതും വാങ്ങി നിറച്ചുകഴിച്ചേച്ചുസ്കൂളില്‍പോകു.
അമ്മയ്ക്ക് ഇതൊക്കെ മതീ.അടച്ചുവച്ചിരുന്ന കട്ടന്‍ കാപ്പിയെടുത്ത്
അമ്മയെക്കുടിപ്പിച്ച് എല്ലാം ഒതുക്കിവച്ച് അവന്‍ അമ്മയെകെട്ടിപ്പിടിച്ച്
ഒരുമ്മനല്‍കി.തിരിഞ്ഞുനടക്കുമ്പോള്‍ കണക്കുകൂട്ടി ഇന്നേയ്ക്ക്37ദിവസം
കഴിയുന്നു.അമ്മയുംഞാനും ആശുപത്രിയില്‍ വന്നിട്ട്.എന്നിട്ടും അമ്മയ്ക്ക് അല്പവും കുറവില്ല.സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന
അമ്മയുടെ അവസ്ഥ അവനെ കരയിപ്പിച്ചു.ആരോടു പറയും?


വാര്‍ഡിലൂടെ നടക്കുമ്പോള്‍ പതിവില്ലാതെ അവന്‍ തിരിഞ്ഞോടി
എന്തോമറന്നപോലെ,അവിടെ അമ്മ തന്നെ പ്രതീക്ഷിച്ചപോലെ വഴിയില്‍
ക്കണ്ണുമായീ കിടക്കുന്നുണ്ടായിരുന്നു.
മരുന്നെടുത്ത് കൊടുക്കാന്‍ സിസ്റ്റര്‍ വരുന്നതുവരെ അവന്‍കാത്തുനിന്നു.
കണ്ണുനീര്‍ പുറത്തുകാട്ടാതെ അവന്‍ അമ്മയോട് പറഞ്ഞു.അമ്മേ നമുക്ക്
അടുത്ത ആഴ്ച്ച നമ്മുടെ വീട്ടില്‍ പോകാം.

ആരുമില്ലാത്തവീട്.ചോര്‍ന്നൊലിക്കുന്നകൂരയും,കീറിയപായയും,പൊട്ടിയ കുറെചട്ടികളും കാവിമാറിയ രണ്ടുമൂന്നു പാത്രവും.
അതു മാത്രമല്ലേ,തങ്ങള്‍ക്ക് സ്വന്തമായുള്ളൂ എന്ന് അവന്‍ ഓര്‍ത്തു.
എന്നാല്‍ തനിയ്ക്കു തന്റെ അമ്മയും അമ്മയ്ക്ക് താനും മതി ലോക
അവസാനം വരെ എന്ന് വിളിച്ച് അലറാന്‍ അവനു തോന്നി.
സകല ദൈവങ്ങളെയും വിളിച്ച് അവന്‍ പ്രാര്‍ത്ഥിച്ചു തന്റെ അമ്മയെ
തനിയ്ക്കു തരണേ..


അടിച്ചുതളിക്കാരി ജാനുവിന്റെ പുന്നാര മോന്റെപ്രാര്‍ത്ഥന ഈശ്വരന്‍ കേള്‍ക്കുമോയെന്ന് അവന്‍ സംശയിച്ചു.അവന്റെ ശരീരം
നന്നേ ചൂടുകാറ്റു വീശിയപോലെ വിയര്‍ത്തൂ.അച്ഛനാരെന്നറിയാത്ത
തന്റെ ,ജീവിതം അമ്മയുടെ കൈയില്‍ മാത്രമാണെന്ന് അവനു അറിയാ
മായിരുന്നു.
വാര്‍ഡിനുള്ളില്‍ നിന്നും മെല്ലെ നടന്നിറങ്ങുമ്പോള്‍ ശിപായീചിരിച്ചു,
നിത്യവും കാണുന്ന തന്നോട് ഇപ്പോള്‍ ആരും ഒന്നും ചോദിക്കാറില്ല.
അവര്‍ക്കൊക്കെ അറിയാം താന്‍ ഒരു പാവമാണെന്ന്.

മീശക്കാരനായ ശിപായീ ചിരിച്ചു പതുക്കെപ്പറഞ്ഞു എടാ,പോരുമ്പോള്‍
ഇത്തിരി ബീഡിയും കൂടെ,കേട്ടോ.കൈയ്യില്‍ കാശു വച്ചുതരുമ്പോള്‍
അവന്‍ പറഞ്ഞു ,മാമാ..അമ്മയ്ക്ക് ഒട്ടും കുറവില്ല .അയാള്‍
ദുഃഖത്തോടെ മുഖത്തുനോക്കി .എന്നിട്ട് ആശ്വസിപ്പിച്ചു .സങ്കടപ്പെടാതെ
നിന്റെ അമ്മ നിന്നെ വിട്ടുപോകില്ലെടാ.എല്ലാ സൂക്കേടും കൊറയും.
തലയില്‍ തഴുകീ അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു.

തുടരും...
ശ്രീദേവിനായര്‍

Wednesday, January 27, 2010

വേര്‍പാട്---കഥ





കണ്ണുകളില്‍ നോക്കി ആനന്ദി ഇരുന്നു.രോഹിത് ഒന്നും തന്നെ സംസാരിച്ചില്ല.എന്തുപറയണമെന്ന് രണ്ടുപേര്‍ക്കുമറിയില്ല. നോട്ടം പിന്‍ വലിച്ച് മറ്റെങ്ങോ നോക്കണമെന്ന് അവള്‍ ആത്മാര്‍ത്ഥമായീആഗ്രഹിച്ചു.
എന്നാ‍ല്‍ അതിനു കഴിയാതെ അവള്‍ അസ്വസ്ഥയായീ.


രോഹിത് മുന്നിലെ മേശപങ്കിടുന്ന യുവമിഥുനങ്ങളെനോക്കി.അവര്‍ ആകാശക്കോട്ടകള്‍ കെട്ടുന്ന പ്രണയനിമിഷങ്ങളെ ഓര്‍ത്തു ഉള്ളില്‍ ചിരിയൂറി.ഒരോകാലത്തിലും ഓരോ ചിന്തകള്‍.അപ്പുറം നടന്നുവരുന്ന
ചെറുപ്പക്കാരായഭാര്യയുംഭര്‍ത്താവും,അപരിചതരല്ല.വര്‍ഷങ്ങളായി
കണ്ടുപരിചയമുള്ളഅവരെനോക്കാതിരിക്കാന്‍ആവതുംശ്രമിച്ചു.പഴയപ്രണയകാലത്തിന്റെ പാതിയും പങ്കുവച്ച ഈ പരിസരം ,തന്നെ ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍ കുരുക്കിയിട്ടിരിക്കുന്നത് അവന്‍ അറിഞ്ഞു.

മേശയുടെ അരികില്‍ കൈനഖം കൊണ്ട് ചിത്രം കോറിയിടുന്ന ആനന്ദി
ഇതൊന്നും ശ്രദ്ധിച്ചതായേ നടിച്ചില്ല.പണ്ടും ഒന്നും പറയാന്‍ഇഷ്ടപ്പെടാത്ത അവസരങ്ങളില്‍ അവള്‍ ഏറ്റവും നല്ല ചിത്രം വരച്ചിരുന്നു.. മനസ്സിന്റെ മാന്ത്രിക ഭാവങ്ങള്‍ അവളുടെ കാന്‍വാസ്സില്‍ ബ്രഷുകളുടെമൃദുലചലനം മാത്രം!
ഭാവനയുടെ ലോകത്ത് മറ്റൊന്നും കാണാതിരുന്ന നിസ്സംഗതയുടെ മനസ്സില്‍,നീണ്ട കൈവിരലുകളുടെ ചലനത്തില്‍ എല്ലാം രോഹിത് ആനന്ദിയെ നോക്കിയിരുന്നു.മൃദുവായീ കൈവിരലുകളെ തൊടുമ്പോള്‍,
അനന്ദിമുഖത്തുനോക്കി.ആ നോട്ടത്തില്‍ ഇതുവരെ അവന്‍ കാണാത്ത
ഭാവങ്ങള്‍ ഉണ്ടായിരുന്നു.പ്രണയം .ദുഖം,വിരഹം എല്ലാം.

കണ്ണുകള്‍ വീണ്ടും താഴ്ത്തി അവള്‍ നഖംകൊണ്ട് മേശപ്പുറത്ത് ചിത്രം
വരച്ചിടാന്‍ തുടങ്ങീ.നീണ്ടമനോഹര വിരലുകളുടെ ഉടമസ്ഥാവകാശം
സ്ഥാപിക്കാന്‍ മനസ്സ് കൊതിച്ചപോലെ അവന്‍ അവളുടെ വിരലുകളെ
സ്വന്തം കൈകളില്‍ ആവാഹിച്ചെടുത്തു.
ആനന്ദീ...
പ്രണയപൂര്‍വ്വം രോഹിത് വിളിച്ചു.എന്നാല്‍ ശബ്ദം പുറത്തുവന്നില്ല.
പിരിയാന്‍ തീരുമാനമെടുക്കുമ്പോള്‍ ഇങ്ങനെയൊരു സന്ദര്‍ഭം രണ്ടു
പേരും പ്രതീക്ഷിച്ചിരുന്നില്ല.

പ്രണയാതുരമായ ഇന്നലെകളുടെഉറക്കമില്ലാതിരുന്നരാവുകളും,ആകാശം നോക്കിക്കിടന്ന രാത്രിയുടെ അന്ത്യയാമങ്ങളും,നോക്കിലും വാക്കിലും പ്രണയം പൂത്ത നിമിഷങ്ങളും,എന്തെല്ലാം സുന്ദരസ്വപ്നങ്ങള്‍.ഫോം മെത്തയിലെ മൃദുലമനോഹര ഭാവങ്ങള്‍,മനസ്സിന്റെ മറവിയില്ലാത്ത അനുഭൂതികള്‍,അനുഭവങ്ങള്‍.ആയിരം പ്രണയവാക്യങ്ങള്‍,ആകാശത്തെ ചന്ദ്രനെ പ്രണയംകൊണ്ട്അഭിഷേകം ചെയ്തെടുത്ത നിറവാര്‍ന്ന നിമിഷങ്ങള്‍,കൂട്ടിനു വിളിച്ച പാവം നക്ഷത്രക്കുഞ്ഞുങ്ങള്‍,എല്ലാവരും ഇന്ന് മറവിയുടെ മനസ്സാക്ഷിയില്‍മായാരൂപികളായമാപ്പുസാക്ഷികളായി മാറുന്നത് തിരിച്ചറിഞ്ഞു.



തകര്‍ന്ന മനസ്സും, ഒഴിഞ്ഞ ഹൃദയവും അവളെ പൊട്ടിയ പട്ടം പോലെ
അനന്തതയിലേയ്ക്ക് കടിഞ്ഞാണില്ലാതെ നയിച്ചുകൊണ്ടിരുന്നു.
ഒത്തുചേരാന്‍ദിവസങ്ങള്‍വേണ്ടിവന്നപകലുകളുംരാവുകളും .പലപ്പോഴും പാതിവഴിയില്‍നിന്നവാചകം,മുഴുപ്പിക്കാന്‍കഴിയാതെരോഹിതും,പറയാന്‍ പോകുന്നത് എന്താണെന്ന്നല്ലപോലെഅറിയുമെങ്കിലുംപറഞ്ഞുകേള്‍ക്കാന്‍ മോഹിച്ചു ആനന്ദിയും!

സ്കൂള്‍ ഓഫ് അര്‍ട്ട്സിന്റെ അഭിമാനമായ ആനന്ദിയും,രോഹിതും.
പാ‍തിവരച്ച ചിത്രത്തിന്റെ മിനുക്കുപണി കാമുകനെ ഏല്‍പ്പിച്ചു കാത്തിരുന്ന അനന്ദി.ഒരുമിക്കുമ്പോള്‍ കൊടുത്ത വാക്ക്,വീണ്ടും വീണ്ടും
മനസ്സില്‍----ആത്മാവില്‍.

“വേര്‍പിരിയാന്‍ തോന്നുമെങ്കില്‍ ആവാം-എപ്പോള്‍ വേണമെങ്കിലും,
പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും മാത്രം!“

തമാശയായീ അന്നു പറഞ്ഞ വാക്കുകള്‍ നീണ്ടകാലത്തിനു ശേഷം
തലപൊക്കി നോക്കിയപ്പോള്‍ വേര്‍പിരിയലിന്റെന്റെ കാരണം ഇനിയുംകണ്ടെത്താനാകാതെആനന്ദിയും,നഷ്ടബോധത്തിന്റെകണക്കുകള്‍
കൂട്ടാതെ രോഹിതും,ആത്മാവിന്റെ രോദനം അറിയുന്നുണ്ടായിരുന്നു!



ശ്രീദേവിനായര്‍