Monday, November 9, 2009

ആഭിജാത്യം

(1)


വിവാഹംകഴിഞ്ഞുഭര്‍ത്താവിനോട്ചേര്‍ന്ന്
ഇരുന്ന് ആഡംബരകാറില്‍ യാത്ര തിരി
ക്കുമ്പോഴും,കാറ്റ് പറത്തിക്കൊണ്ടുപോകുന്ന
സുന്ദരമായമുടിയിഴകളെ നോക്കിപുഞ്ചിരി
ക്കുമ്പോഴുംദേവിയ്ക്ക് ഉള്ളില്‍ ഏറുപടക്കം
കൊണ്ടുള്ളഒരേറ് കിട്ടിയ ചൂടായിരുന്നു.
അകം മാത്രമല്ലപുറവും പൊള്ളുന്ന ചൂട്.
മേലാസകലം പൊള്ളല്‍.മുതുക്കിത്തള്ള
യുടെ കൂരമ്പുപോലുള്ളവാക്കുക
ള്‍കേട്ട്ഞെട്ടിയതാണ്. പെങ്കൊ
ച്ച്പിടിച്ചിരിക്കുന്നതുപുളിങ്കമ്പിലാ...!

വിധിയെപഴിയ്ക്കാനോസഹിക്കാനോ
തോന്നിയില്ല,അല്ലെങ്കിലുംവിധി
ഇതിലെന്തുചെയ്തു. മനുഷ്യര്‍
ചെയ്യുന്നതും,ചെയ്യാത്തതും ,തെറ്റും
ശരിയുമെല്ലാം പാവംവിധിയുടെ
തലയില്‍ വച്ചുകെട്ടാന്‍ അവള്‍
ഒരുക്കമല്ല.എല്ലാംസഹിക്കാന്‍
താന്‍സാക്ഷാല്‍ ദേവിയുമല്ല.

ആരും നോക്കിനിന്നുപോകുമെന്ന്
അമ്മ പറയുന്ന സൌന്ദര്യം
തനിയ്ക്കുണ്ടെന്ന് അവള്‍ വിശ്വ
സിക്കുന്നില്ല.സൌന്ദര്യം, അതു
കാണുന്നവരുടെ മനസ്സിന്റെ ഒരു
മാന്ത്രികഭാവം തന്നെയല്ലേ?കൌമാര
ത്തിന്റെ കിലുക്കാംപെട്ടിതല്ലിത്ത
കര്‍ത്ത്തലയില്‍ അരിപ്പെട്ടകവും,
ദോശക്കല്ലുംവച്ചു തന്നതും
വിധിയായിരുന്നുവോ?ആവിധിയെ
അവള്‍ മനുഷ്യരെന്നുതന്നെവിളിച്ചു!

പതിനാറിന്റെ കുസൃതിക്കണ്ണുകളില്‍
കണ്ടതൊന്നും അധികകാലം മുന്നില്‍
തങ്ങി നിന്നില്ല.കണ്ടതിലെല്ലാം
കുസൃതി,കേട്ടതിലെല്ലാം തമാശ.
അതായിരുന്നു കൌമാരം. ശരീരത്തിന്റെ
വടിവില്‍ അഭിമാനംതോന്നിയതും
നൃത്തച്ചുവടിന്റെഭംഗിയില്‍സന്തോഷി
ച്ചതും, ദൂതുപോകാന്‍ മേഘത്തെ
കാത്തിരുന്നതും, ഭാവനയുടെ ലോകത്ത്
ഗന്ധര്‍വ്വന്റെ മാറില്‍ ചേര്‍ന്നിരുന്ന്
കിന്നരിച്ചതുമെല്ലാം സ്വപ്നത്തില്‍
മാത്രമായി.വയല്‍ക്കാറ്റിന്എന്തൊരു
കുളിര്‍മ്മ, മനസ്സിനുരോമാഞ്ചം,എവിടെയും
കൌതുകം. കൊലുസ്സിട്ട കിലുക്കാം
പെട്ടിയുടെ ഭാരം, ജനിച്ചവീട്ടില്‍ നിന്നും ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് മാറുന്നതും നോക്കികൂട്ടുകാരികള്‍,നിറഞ്ഞ
കണ്ണുകളോടെ ബന്ധുക്കള്‍.


നാത്തൂന്മാര്‍ക്കൊപ്പംഭര്‍ത്താവിന്റെ
പുറകേ കാറില്‍ നിന്നിറങ്ങിവലിയ
വീട്ടിന്റെ വാതില്‍ക്കല്‍നോക്കിനിന്നു,
പടിവാതില്‍മുതല്‍ ആളുകള്‍.‍ വാതില്‍
ക്കല്‍ പരിഭ്രമിച്ചുനിന്ന ആ നിമിഷം,
ആഒരു നിമിഷമെന്തെന്നറിയാത്ത
പതര്‍ച്ച.നിറതിരികത്തുന്ന നിലവിള
ക്കുമായി തല നരച്ച ഒരു കുലീന
മദ്ധ്യവയസ്ക്ക,അവര്‍ ആരായിരിക്കാം,
അമ്മ?അമ്മായീ?അതോ നാത്തൂന്‍?
അതോആ വീട്ടിന്റെഅധികാരിയോ?

തുടരും....

2 comments:

ramanika said...

തുടക്കം അതി മനോഹരം!

SreeDeviNair.ശ്രീരാഗം said...

രമണിക,.
വന്നതിനും അഭിപ്രായത്തിനും
നന്ദി...

20 ഭാഗവും വായിക്കുമെന്ന്
വിശ്വസിക്കുന്നു.
സസ്നേഹം,
ശ്രീദേവിനായര്‍